X

ജമ്മു-കശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പില്‍ രണ്ട് മരണം

രജോരി ജില്ലയിലെ നൗഷേര സെക്ടറില്‍ ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്

ജമ്മു-കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് പേര്‍ മരിച്ചു. രജോരി ജില്ലയിലെ നൗഷേര സെക്ടറില്‍ ഇന്ന് രാവിലെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ ഒരു സ്ത്രീയും കുട്ടിയുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

പ്രകോപനമില്ലാതെ പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നു. രാവിലെ ഏഴ് മണിക്കായിരുന്നു വെടിവയ്പ്പും ഷെല്ലാക്രമണവും ഉണ്ടായത്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തില്‍ ആക്രമണം നടത്തുന്നത്.

ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് പാക് ആക്രമണം നടന്നത്. തുടര്‍ന്ന് രാജോരിയിലെ സ്‌കൂളുകള്‍ അടയ്ക്കുകയും കൂടാതെ പ്രദേശത്തെ ചെറുഗ്രാമങ്ങളില്‍നിന്നു 1200 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുവാനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്.വെടിവയ്പ്പ് തുടരുകയാണെന്നും സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്നും സൈനിക വക്താകള്‍ അറിയിച്ചിരിക്കുന്നത്.

This post was last modified on May 13, 2017 11:50 am