മധ്യപ്രദേശില്‍ വിവാഹം നടന്ന് 16 ദിവസം കഴിഞ്ഞപ്പോള്‍ വധു പുരോഹിതനോടൊപ്പം ഓടിപ്പോയി. ‘അവളുടെ വിവാഹജീവിതത്തിലുള്ള അവകാശങ്ങള്‍ ആരാണ് നിശ്ചയിക്കുന്നത്’ എന്ന ചോദ്യത്തോടെ ഇന്ത്യ ടുഡേയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയതിരിക്കുന്നത്.
അസത് ഗ്രാമത്തിലാണ് യുവതി തന്റെ വിവാഹകര്‍മ്മങ്ങള്‍ നടത്തിയ പുരോഹിതനൊപ്പം ജീവിക്കാന്‍ തീരുമാനിച്ച് അയാള്‍ക്കൊപ്പം പോയത്. വിവാഹശേഷം പെണ്‍കുട്ടി അവളുടെ വീട്ടില്‍തന്നെയായിരുന്നു കഴിഞ്ഞിരുന്നത്.
ഗ്രാമത്തിലെ മതപരമായ ചടങ്ങുകള്‍ നടത്തിയിരുന്ന വിനോദ് മഹാരാജനുമായി പെണ്‍കുട്ടി രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാള്‍ വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്.
ഒന്നര ലക്ഷത്തിന്റെ സ്വര്‍ണ്ണവും 30000രൂപയും യുവതി വീട്ടില്‍നിന്ന് കൊണ്ടുപോയി എന്നാണ് വീട്ടുകാര്‍ പറയുന്നത്. മറ്റൊരു വിവാഹത്തിന് വിനോദ് കാര്‍മികത്വം വഹിക്കാമെന്നേറ്റിരുന്നു എന്നാല്‍ ഇയാളെ കാണാതായതിനെ തുടര്‍ന്നുള്ള തിരച്ചിലിലാണ് യുവതിയേയും കാണാനില്ല എന്ന് വീട്ടുകാര്‍ അറിയുന്നത്.
‘അവര്‍ എന്തു ധരിക്കണമെന്നും ആര്‍ക്കൊപ്പം കിടക്കണമെന്നും അയാൾ തീരുമാനിക്കും’; കരൺ ജോഹറിനെ വിമർശിച്ച് കങ്കണ റണാവത്തിന്റെ സഹോദരി