X

രോഹിത്തിന്റെ ആത്മഹത്യ ദളിത് വിഭാഗം നേരിടുന്ന പീഡനത്തിന്റെ രൂക്ഷത തെളിയിക്കുന്നു; പിണറായി

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത്തിന്റെ ആത്മഹത്യ രാജ്യത്ത് ദളിത് വിഭാഗത്തില്‍ പെട്ടവര്‍ നേരിടുന്ന പീഡനത്തിന്റെ രൂക്ഷത തെളിയിക്കുന്നുവെന്ന് പിണറായി വിജയന്‍. വിദ്യാര്‍ത്ഥിയുടെ മരണത്തിനു കാരണക്കാരായ എല്ലാവരരെയും ജയിലിലടയ്ക്കണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ‘പ്രപഞ്ചത്തിലെ മഹത്തായ സൃഷ്ടി എന്ന നിലയില്‍ വിലയിരുത്തപ്പെടുന്നില്ല’ എന്നാണ് പ്രതിഭാധനനായ ആ യുവാവ് ആത്മഹത്യാ കുറിപ്പില്‍ എഴുതിയത്, മനുഷ്യനെ മനുഷ്യനായി കാണാതെ ജാതി തിരിച്ചു കളങ്ങളിലാക്കുന്ന ഹീനമായ ആശയം പ്രചരിപ്പിക്കുന്നവരുടെ ഇരയാണ് രോഹിത്. രോഹിതിന്റെ മരണത്തിന് ഉത്തരവാദികളായ എല്ലാ വരെയും തുറുങ്കിലടക്കണം. അതോടൊപ്പം ചാതുര്‍വര്‍ണ്യ വര്‍ണ്യ വ്യവസ്ഥയുടെ വക്താക്കളായ സംഘ പരിവാറിനെതിരായ പോരാട്ടം ശക്തിപ്പെടുത്തണം. ഒരു കുട്ടിക്കും രോഹിതിന്റെ അനുഭവം ഉണ്ടാകരുത്  എന്നും പിണറായി അഭിപ്രായപ്പെട്ടു.

 

 

This post was last modified on December 27, 2016 3:35 pm