ഹനുമാന്‍ മുസ്‌ലിം ആണെന്ന ബി.ജെ.പിയുടെ നിയമസഭാ കൗണ്‍സില്‍ അംഗം ബുക്കാല്‍ നവാബിന്റെ പ്രസ്താവന ഒരു ലോഡ് ട്രോളുകൾക്ക് വഴി വെക്കുന്നു. ഹനുമാന്‍ ദളിതനാണെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഹനുമാന്‍ മുസ്‌ലിം ആണെന്ന പ്രസ്താവനയുമായി ബി.ജെ.പി നേതാവ് രംഗത്തെത്തിയത്.
ഹനുമാന്‍ ഒരു മുസ്ലിം ആണെന്നാണ് ഞങ്ങളുടെ വിശ്വാസമെന്നും അതുകൊണ്ടാണ് മുസ്ലിങ്ങളുടെ പേര് മുഴുവന്‍ ഹനുമാന്റെ പേരില്‍ നിന്നും ഉരുത്തിരിഞ്ഞതാണെന്നും ബുക്കാല്‍ നവാബ് പറഞ്ഞു. റഹ്മാന്‍, റമസാന്‍, ഫര്‍മാന്‍, ഖുര്‍ബാന്‍ എന്നിങ്ങനെയുളള പേരുകള്‍ ഉദ്ധരിച്ചായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമര്‍ശം.
പ്രസ്താവന വാർത്തയായതോടെ സംഗതി ട്രോളർമാർ ഏറ്റെടുത്തു. ലങ്ക കത്തിച്ചത് കൂടി മാപ്ലമാരുടെ തലയിൽ കെട്ടി വെക്കാനാണോ ഈ പുതിയ ആശയം എന്നാണ് ഏറ്റവും ഹിറ്റ് ആയ ട്രോൾ. ഹനുമാന്റെ സുന്നത് കല്യാണം മുതൽ ഭക്ഷണത്തിലെ നോൺ വേജ് താൽപ്പര്യങ്ങൾ വരെ ട്രോളുകൾക്ക് പ്രമേയമാകുന്നുണ്ട്.
This post was last modified on December 22, 2018 3:42 pm