ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും അധികം സാധ്യത കൽപിച്ചിരുന്ന ടീമുകളിലൊന്നായിരുന്നും ഇംഗ്ലണ്ട്. എന്നാല്‍ അപ്രതീക്ഷതമായി ഇംഗ്ലണ്ട് ശ്രീലങ്കയുടെ മുന്നില്‍ 20 റണ്‍സിന് തോറ്റു. ഫോം മങ്ങി നിന്നിരുന്ന ശ്രീലങ്കയ്ക്ക് മുന്നിൽ ഇംഗ്ലണ്ടിന് അടിപതറിയത് ലെസിത് മലിംഗയുടെ ബൗളിങ്ങ് മികവ് തന്നെ ആയിരുന്നു.
എന്നാല്‍ ശ്രീലങ്കയുടെ അട്ടിമറി വിജയത്തിനൊപ്പം ചർച്ചയാവുകയാണ് മറ്റൊരു സംഭവം. അത് ഡ്രൈസിങ്ങ് റൂമിൽ നിന്നുള്ള മലിംഗയുടെ ഒരു ഫോട്ടോയാണ്. ഷര്‍ട്ട് ഇടാത്തെ റൂമിൽ നിൽക്കുന്ന ഈ ചിത്രത്തില്‍ ‘മലിംഗയുടെ കുടവയര്‍’ വ്യക്തമായി കാണാമായിരുന്നു. ഇതിന് പിന്നാലെയാണ് ലങ്കന്‍ പേസ് ബൗളറെ ട്രോളി ആരാധകര്‍ രംഗത്തെത്തിയത്. കായിക ക്ഷമതയ്ക്ക് വലിയ പ്രാധാന്യമുള്ള ക്രിക്കറ്റിൽ ഈ കുടവയറുള്ള മല്ലിംഗയാണോ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയ പ്രകടനം കാഴ്ചവച്ചതെന്നാണ് ആരാധകരുടെ സംശയം.
ലങ്കൻ മുന്‍ താരം മഹേല ജയവര്‍ധനയും ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടത്തിന് മലിംഗയ്ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് ജയവര്‍ധന ഫോട്ടോ ഉപയോഗിച്ചത്. ക്രിക്കറ്റില്‍ ഫിറ്റ്‌നെസിനെ കടത്തിവെട്ടി മലിംഗ എന്ന ക്യാപ്ഷനോടെ നിരവധി പേര്‍ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
ഇന്നലത്തെ മൽസരത്തിൽ 233 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഇന്നിങ്സ് 47 ഓവറില്‍ 212 റണ്‍സിന് അവസാനിക്കുകയായിരുന്നു. 10 ഓവറില്‍ 43 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത മലിംഗയുടെ ബൗളിങ്ങാണ് ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിച്ചത്.
This post was last modified on June 22, 2019 12:19 pm