X
    Categories: കായികം

റൊണാള്‍ഡോയ്‌ക്കെതിരെ വീണ്ടും ബലാത്സംഗ ആരോപണം; ഇത്തവണ 39-കാരിയായ യുവതി

2007 ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലായിരുന്ന കാലത്തു താരം സമാന കുറ്റത്തിന് അറസ്റ്റിലായിരുന്നു.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി അമേരിക്കന്‍ യുവതി. ഡര്‍ സ്‌പൈഗല്‍ എന്ന ജര്‍മ്മന്‍ മാധ്യമം പുറത്തുവിട്ട വാര്‍ത്തയനുസരിച്ച് അമേരിക്കന്‍ യുവതിയായ കാതറിന്‍ മയോര്‍ഗ(34)യെ ക്രിസ്റ്റിയാനോ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ്. വെള്ളിയാഴ്ച എത്തിയ വാര്‍ത്തയെ തുടര്‍ന്ന് ഡര്‍ സ്പൈഗലിനെതിരെ ക്രിസ്റ്റിയാനോയുടെ അഭിഭാഷകന്‍ നോട്ടീസ് അയച്ചു.

റിപ്പോര്‍ട്ടനുസരിച്ച് കിസ്റ്റിയാനോ റയല്‍ മാഡ്രിഡിനായി കളിക്കുന്ന സമയത്ത് 2009-ല്‍ ലാസ് വെഗാസിലാണ് സംഭവം നടന്നതായി പറയുന്നത്. ക്രിസ്റ്റിയാനോ കോടതിക്ക് പുറത്ത് 375,000 ഡോളര്‍ (രണ്ടു കോടി 70 ലക്ഷം) നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തി. 2007-ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലായിരുന്ന കാലത്ത് സമാന കുറ്റത്തിന് താരം അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചിരുന്ന ക്രിസ്റ്റിയാനോയ്‌ക്കെതിരെ മതിയായ തെളിവുകള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കേസ് ഇല്ലാതാകുകയായിരുന്നു.

റൊണാള്‍ഡോയുടെ അഭിഭാഷകന്‍ ലൈംഗിക ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി. ക്രിസ്റ്റിയാനോയ്‌ക്കെതിരെ എത്തിയ വാര്‍ത്ത ലജ്ജാകരമാണെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ കടന്നാക്രമിക്കുകയും ചെയ്യുന്ന ആരോപണം വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സമീപകാലത്തെ ഏറ്റവും വലിയ സംഭവുമാണെന്നാണ് അഭിഭാഷകന്‍ പറയുന്നത്.

സ്‌പൈഗല്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ലിങ്ക്‌ – Cristiano Ronaldo’s Secret

This post was last modified on September 29, 2018 3:07 pm