X

ബംഗാളില്‍ അന്ധരായ മുസ്ലീം ദമ്പതിയെക്കൊണ്ട് സംഘപരിവാര്‍ ഗുണ്ടകള്‍ “ജയ് ശ്രീരാം” വിളിപ്പിച്ചു (വീഡിയോ)

ഓം എന്ന് രേഖപ്പെടുത്തിയ കാവിക്കൊടി ഇവരെക്കൊണ്ട് കയ്യില്‍ പിടിപ്പിച്ചിട്ടുണ്ട്. "ജയ്‌ ശ്രീരാം എന്ന് പറ, ജയ് മാ താര എന്ന് പറ" - സംഘപരിവാര്‍ ഗുണ്ടകള്‍ ആക്രോശിക്കുന്നു.

പശ്ചിമബംഗാളിലെ അസന്‍സോളിലും റാണിഗഞ്ചിലും രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ അഴിച്ചുവിട്ട വര്‍ഗീയ സംഘര്‍ഷം തുടരുന്നു. അസന്‍സോളിലെ ഇമാമിന്റെ മകനായ 16കാരനടക്കം അഞ്ച് പേര്‍ ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നു. ഇതിനിടെ അന്ധരായ വൃദ്ധ മുസ്ലീം ദമ്പതിയെ സംഘപരിവാര്‍ ഗുണ്ടകള്‍ നിര്‍ബന്ധിച്ച് ജയ് ശ്രീരാം വിളിപ്പിക്കാന്‍ ശ്രമിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. തങ്ങള്‍ കാഴ്ചയില്ലാത്തവരാണെന്നും നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ദമ്പതി പറയുന്നുണ്ടെങ്കിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അവരെ പരിഹസിക്കുകയാണ് ചെയ്യുന്നത്. “ജയ് ശ്രീരാം വിളിക്കണമെങ്കില്‍ കണ്ണ് വേണോ വായ പോരേ” എന്ന് ഒരു അക്രമി ചോദിക്കുന്നു.

ഓം എന്ന് രേഖപ്പെടുത്തിയ കാവിക്കൊടി ഇവരെക്കൊണ്ട് കയ്യില്‍ പിടിപ്പിച്ചിട്ടുണ്ട്. “ജയ്‌ ശ്രീരാം എന്ന് പറ, ജയ് മാ താര എന്ന് പറ” – സംഘപരിവാര്‍ ഗുണ്ടകള്‍ ആക്രോശിക്കുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ വ്യത്യാസമില്ലെന്നും ഭഗവാനും അള്ളായും ഒന്നാണെന്നും വൃദ്ധന്‍ പറയുന്നുണ്ടെങ്കിലും സംഘപരിവാര്‍ ഗുണ്ടകള്‍ കാര്യമാക്കുന്നില്ല. പകരെ അവരെ മര്‍ദ്ദിക്കാന്‍ തുനിയുന്നു. ഐറണി ഓഫ് ഇന്ത്യ എന്ന ഫേസ്ബുക്ക് പേജ് ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. രാമവമിയോടനുബന്ധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ബംഗാളില്‍ നടത്തുന്ന അക്രമങ്ങളുടെ മറ്റ് വീഡിയോകളും ഇവര്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

വീഡിയോ:

This post was last modified on March 31, 2018 10:47 am