X

യുപിയില്‍ കന്നുകാലി കച്ചവടക്കാരനെ തല്ലിക്കൊന്നത് പശു ഭീകരരെന്ന് കുടുംബം; റോഡിലെ അടിപിടിയെന്ന് പൊലീസ്

അക്രമത്തിന്റെ ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. പിലാഖുവിലെ കരിമ്പ് പാടത്തായിരുന്നു അക്രമം. മര്‍ദ്ദനമേറ്റ് ദയനീയമായ നിലയില്‍ യുവാക്കളോട് വെള്ളം ചോദിക്കുന്ന ഖാസിമിനെ വീഡിയോയില്‍ കാണാം.

ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ 45കാരനായ മുസ്ലീം കന്നുകാലി കച്ചവടക്കാരനെ തല്ലിക്കൊന്നത് പശു ഭീകരരെന്ന് കുടുംബം. അതേസമയം റോഡിലെ അടിപിടിയില്‍ പരിക്കേറ്റാണ് കന്നുകാലി കച്ചവടക്കാരനായ ഖാസിം മരിച്ചത് എന്നാണ് പൊലീസിന്റെ വാദം. 65കാരനായ സമിയുദ്ദീന് ഗുണ്ടാ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. യുധിഷ്ഠിര്‍ സിംഗ്, രാകേഷ് സിസോദിയ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലക്കുറ്റത്തിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

അക്രമത്തിന്റെ ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. പിലാഖുവിലെ കരിമ്പ് പാടത്തായിരുന്നു അക്രമം. മര്‍ദ്ദനമേറ്റ് ദയനീയമായ നിലയില്‍ യുവാക്കളോട് വെള്ളം ചോദിക്കുന്ന ഖാസിമിനെ വീഡിയോയില്‍ കാണാം. എന്നാല്‍ മുസ്ലീമായത് കാരണം അവര്‍ ഖാസിമിന് വെള്ളം കൊടുത്തിട്ടില്ലെന്ന് സഹോദരന്‍ പറയുന്നു. സംഭവത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഖാസിമിന് ഒരു ഫോണ്‍ കോള്‍ വന്നിരുന്നു.

This post was last modified on June 20, 2018 2:40 pm