X

എവിടെ ജസ്ന? അപവാദ പ്രചാരണങ്ങള്‍ നിര്‍ത്തി കണ്ടെത്താന്‍ സഹായിക്കണമെന്ന് സഹോദരനും സഹോദരിയും

അവൾക്കെന്തെങ്കിലും മോശമായി സംഭവിക്കുകയാണെന്ന് പിന്നീ‌ട് അറിയുകയാണെങ്കിൽ ഇപ്പോൾ പറഞ്ഞ പല കാര്യങ്ങളും തിരിച്ചെടുക്കാൻ പറ്റാത്തതായിരിക്കും. തങ്ങളു‌െടെ അവസ്ഥ മനസ്സിലാക്കി തങ്ങളുടെ സ്ഥാനത്തുനിന്നു ചിന്തിച്ചു നോക്കണമെന്നും ജെസ്നയുടെ സഹോദരങ്ങള്‍ പറയുന്നു.

20കാരിയായ വിദ്യാര്‍ഥിനി ജെസ്നയുടെ തിരോധാനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ജെസ്നയെ കാണാതായതുമായി ബന്ധപ്പെട്ട് പല തരം കഥകളും ഊഹാപോഹങ്ങളും പ്രചരിക്കുന്നു. ഇതിനിടയില്‍ വേദനയും ആശങ്കയുമായി കഴിയുന്ന മൂന്ന് പേരുണ്ട്. ജെസ്നയുടെ അച്ഛനും സഹോദരനും സഹോദരിയും. ജെസ്നയെപ്പറ്റിയും കുടുംബത്തെക്കുറിച്ചുമൊക്കെ മോശമായി പറയുന്നവരുണ്ട്. പക്ഷേ അവരെല്ലാം സത്യാവസ്ഥ എന്തണെന്നു മനസ്സിലാക്കിയിട്ടു വേണം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ എന്നു പറയുന്നു സഹോദരന്‍ ജെയ്സ്. അവൾക്കെന്തെങ്കിലും മോശമായി സംഭവിക്കുകയാണെന്ന് പിന്നീ‌ട് അറിയുകയാണെങ്കിൽ ഇപ്പോൾ പറഞ്ഞ പല കാര്യങ്ങളും തിരിച്ചെടുക്കാൻ പറ്റാത്തതായിരിക്കും. തങ്ങളു‌െടെ അവസ്ഥ മനസ്സിലാക്കി തങ്ങളുടെ സ്ഥാനത്തുനിന്നു ചിന്തിച്ചു നോക്കണമെന്നും ജെസ്നയുടെ സഹോദരങ്ങള്‍ പറയുന്നു.

പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) മാർച്ച് 22ന് രാവിലെ 9.30 മുതല്‍ കാണാതായതാണ്. ജസ്നയുടെ വാട്സാപ്പും മൊബൈൽ ഫോണുമൊക്കെ പൊലീസ് പരിശോധിച്ചിരുന്നു. അസ്വാഭാവികമായി അവയിലൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കാണാതായ ജെസ്ന എരുമേലി വരെയെത്തിയതായി മാത്രമാണ് പൊലീസിന് ഇതുവരെ ലഭിച്ച വിവരം.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്‌ന. ജെസ്നയെ കണ്ടെത്താന്‍ സഹായിക്കണം എന്ന് അഭ്യര്‍ഥിച്ച് ഫേസ്ബുക്ക് വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് സഹോദരനും സഹോദരിയും.

വീഡിയോ കാണാം:

This post was last modified on May 6, 2018 9:07 pm