X

മൂവായിരം രൂപ ശമ്പളം വെട്ടിക്കുറച്ചതിന് കമ്പനിക്ക് നഷ്ടമായത് 500 കോടി: ഫാമിലി പ്ലാസ്റ്റിക് തീപിടിത്തം മൊഴി പുറത്ത്

തീപിടിത്തത്തിന് മുമ്പ് ഇവര്‍ മൂന്നാം നിലയിലേക്ക് പോകുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്

തിരുവനന്തപുരം ശ്രീകാര്യത്ത് മണ്‍വിളയില്‍ പ്ലാസ്റ്റിക് കമ്പനിക്ക് തീയിട്ടത് ജീവനക്കാര്‍ തന്നെയാണെന്ന് പോലീസ്. ശമ്പളം വെട്ടിക്കുറച്ചതിന്റെ വൈരാഗ്യത്തിനാണ് കൃത്യം നിര്‍വഹിച്ചതെന്ന് കസ്റ്റഡിയിലുള്ള രണ്ട് തൊഴിലാളികള്‍ പോലീസിനോട് സമ്മതിച്ചു.

വിമല്‍, ബിനു എന്നീ ജീവനക്കാരാണ് പോലീസ് പിടിയിലുള്ളത്. ഇവരുടെ ശമ്പളം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ് ഇവരെ ഇന്ന് കസ്റ്റഡിയിലെടുത്തത്. മൂവായിരം രൂപയാണ് ഇവരുടെ ശമ്പളത്തില്‍ നിന്നും വെട്ടിക്കുറച്ചത്. അതേസമയം തീപിടിത്തത്തില്‍ കമ്പനിക്ക് 500 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കമ്പനി പറയുന്നത്.

തീപിടിത്തത്തിന് മുമ്പ് ഇവര്‍ മൂന്നാം നിലയിലേക്ക് പോകുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഫാക്ടറി പൂര്‍ണമായും കത്തിനശിച്ച തീപിടിത്തത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചെറിയ തോതില്‍ ഇവിടെ തീപിടിത്തം ഉണ്ടായിരുന്നു. ഇതിനോട് അടുപ്പിച്ചുണ്ടായ തീപിടിത്തം അട്ടിമറി മൂലമാണോ എന്ന സംശയം ഇങ്ങനെയാണ് പൊലീസിനുണ്ടായത്. മണ്‍വിള വ്യവസായ എസ്റ്റേറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്സിന്റെ നിര്‍മ്മാണ യൂണിറ്റില്‍ ഒക്ടോബര്‍ 31നാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ കോടികളുടെ നഷ്ടമുണ്ടായി.

മണ്‍വിളയിലെ തീപ്പിടിത്തം: 500 കോടിയുടെ നഷ്ടമെന്ന് കമ്പനി; സമഗ്രാന്വേഷണം നടത്താന്‍ പോലീസും ഫയര്‍ഫോഴ്‌സും

മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്ക്‌സ് തീപിടുത്തം അട്ടിമറി? 2 ജീവനക്കാര്‍ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം ഫാമിലി പ്ലാസ്റ്റിക്‌സ് ഫാക്ടറിയിലെ തീ പിടിത്തം/ വീഡിയോ

ഭരണപക്ഷവുമില്ല, പ്രതിപക്ഷവുമില്ല; എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിതം തുടരുന്നു

This post was last modified on November 10, 2018 3:40 pm