കോയമ്പത്തൂരില്‍ ഇന്ന് പുലർച്ചെയുണ്ടായ വാഹനാകടത്തില്‍ മലയാളി ഉൾപ്പെടെ അഞ്ച് പേർമരിച്ചു. പാലക്കാട് നിന്നും കന്യാകുമാരിയിലേക്ക് പോയ സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപെട്ടതെന്നാണ് വിവരം. ഇവർ സഞ്ചരിച്ച കേരള രജിസ്‌ട്രേഷനിലുള്ള വാഗനര്‍ കാറും തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഒഡീഷ സ്വദേശികളായിരുന്നു വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. കാർ ഡ്രൈവറാണ് മരിച്ച മലയാളി. കാര്‍ ഡ്രൈവറായ മുഹമ്മദ് ബഷീര്‍ (44) പട്ടാമ്പി വല്ലപ്പുഴ സ്വദേശിയാണെന്നാണ് പോലീസ് നൽകുന്ന വിവരം. വല്ലപ്പുഴ മുട്ടിയാന്‍ കാട്ടില്‍ മുഹമ്മദ് കുട്ടിയുടെ മകനാണ് മരിച്ച ബഷീര്‍. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല.
പാലക്കാട് നിന്ന് സേലത്തേക്ക് തൊഴിലാളികളേയും കൊണ്ട് പോകുകയായിരുന്നു കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടറായ ബഷീര്‍. കാറിലുണ്ടായിരുന്നവർ ഒഡീഷയിൽ നിന്നുള്ള തൊഴിലാളികളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഒരു സ്ത്രീയുള്‍പ്പെടെ കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. രണ്ടു പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബഷീറടക്കം മറ്റു മൂന്ന് പേര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സംഭവത്തില്‍ ലോറി ഡ്രൈവറായ ട്രിച്ചി സ്വദേശി സതീഷ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.