അവിവാഹതരായ യുവതിക്കും യുവാവിനും റും അനുവദിച്ചതിൽ കോയമ്പത്തൂരിലെ ഓയോ ഹോട്ടല്‍ പൂട്ടിച്ചു. ഇടതുപക്ഷ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോയമ്പത്തൂര്‍ നഗരത്തിലെ പീലമേടില്‍ ഹോട്ടൽ പൂട്ടിച്ചത്. ഹോട്ടൽ ബുക്കിങ്ങ് വെബ് സൈറ്റിൽ അവിവാഹിതരായ ജോഡികള്‍ക്കും റൂം അനുവദിക്കുമെന്ന പരസ്യം നൽകിയ ഹോട്ടലിനെതിരെയാണ് നടപടി.
ഹോട്ടലിന്റെ നടപടി നാടിന്റെ സംസ്കാരത്തിനും പാരമ്പര്യത്തിനും യോജിച്ചതല്ലെന്ന ഇടത് വനിതാ സംഘടനയായ ജനാധിപത്യ അസോസിയേഷന്റെ ആരോപണം. കെട്ടിടത്തിന് താമസാനുമതി മാത്രമാണുള്ളത് ഹോട്ടല്‍ നടത്താന്‍ അനുമതിയില്ല. ഹോട്ടലില്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാണെന്നും ഓള്‍ ഇന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹികള്‍ ജില്ലാ അധികൃതര്‍ക്ക് പരാതിയിൽ ആരോപിക്കുന്നായി ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഹോട്ടലില്‍ റെയ്ഡ് നടത്തി രേഖകള്‍ പരിശോധിച്ചാണ് ജില്ലാ റവന്യൂ അധികൃതര്‍ നടപടിയെടുത്തത്.
ഹോട്ടലിന്റെ പേരിൽ സദാചാര പ്രശ്നങ്ങള്‍ അനുവദിക്കില്ലെന്ന് നടപടിക്ക് നിർദേശിച്ച കലക്ടറും അറിയിച്ചു. വിവാഹിതരായ ജോഡികള്‍ക്ക് റൂം അനുവദിക്കുന്നത് കുറ്റകരമാണെന്ന വ്യക്തമാക്കിയ അദ്ദേഹം ഹോട്ടലുടമക്കെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഐഡി പ്രൂഫിന്‍റെ മാത്രം തെളിവില്‍ ഹോട്ടലില്‍ റൂം അനുവദിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
‘അങ്ങനിപ്പം കുഞ്ഞേച്ചി മുറ്റമടിക്കേണ്ട’; കുഞ്ഞുങ്ങളെ സ്ത്രീവിരുദ്ധ കവിത പഠിപ്പിക്കുന്ന ഐസിഡിഎസ്
This post was last modified on June 28, 2019 12:51 pm