X

ജിഷ വധം: അമ്മയുടെ മൊഴിയെടുത്തു

അഴിമുഖം പ്രതിനിധി

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ അമ്മ രാജേശ്വരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അന്വേഷണത്തില്‍ നിര്‍ണായകമായേക്കാവുന്ന മൊഴി ഇന്ന് രാവിലെ ഒമ്പത് മണിയോടെ രാജേശ്വരി ചികിത്സയില്‍ കഴിയുന്ന പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ വച്ചാണ് രേഖപ്പെടുത്തിയത്. വഴിമുട്ടിയ അന്വേഷണത്തിന് വഴി കാട്ടാന്‍ രാജേശ്വരിയുടെ മൊഴിക്ക് ആയേക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

ജിഷയുടെ കൊലപാതകത്തിനുശേഷം ആശുപത്രിയില്‍ ചികിത്സയിലായ രാജേശ്വരിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിരുന്നില്ല. ജിഷയുടെ സഹോദരി ദീപയും അയല്‍ക്കാരും പൊലീസിന് നല്‍കിയ മൊഴികള്‍ ശരിവയ്ക്കുന്നതിന് അമ്മയുടെ മൊഴി നിര്‍ണായകമായിരുന്നു.

ദീപയെ പൊലീസ് കഴിഞ്ഞ ദിവസം വിശദമായി ചോദ്യം ചെയ്തിരുന്നു. അതേസമയം അയല്‍വാസികളായ പുരുഷന്‍മാരുടെ വിരലടയാളം പൊലീസ് പരിശോധിക്കുന്നത് തുടരുകയാണ്.

This post was last modified on December 27, 2016 4:09 pm