UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തമിഴ്‌നാട്ടില്‍ 14കാരിയായ ദളിത് പെണ്‍കുട്ടിയെ ബസിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്തു

സേലത്താണ് സംഭവം

2012 ല്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കൂട്ടബലാത്സഗത്തെ ഓര്‍മ്മിപ്പിക്കുന്ന പീഡനം തമിഴ്‌നാട്ടിലും. തമിഴ്‌നാട്ടില്‍ 14കാരിയായ ദളിത് പെണ്‍കുട്ടിയാണ് പ്രൈവറ്റ് ബസില്‍വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായതിന്റെ വാര്‍ത്തയാണു പുറത്തുവന്നത്. സേലത്താണ് സംഭവം. രണ്ടു ഡ്രൈവര്‍മാരും ഒരു കണ്ടക്ടറും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്; ഈ വര്‍ഷം ഒമ്പതാം ക്ലാസ് കഴിഞ്ഞ പെണ്‍കുട്ടി വീട്ടില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ചതാണ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് പെണ്‍കുട്ടി സേലത്തു നിന്നും ഒമലൂരിലേക്കുള്ള ബസില്‍ കയറിയത്. സേലത്തു നിന്നും ഒമലൂരിലേക്ക് 20 കിലോമീറ്റര്‍ ദൂരമാണ്. ഈ പെണ്‍കുട്ടി പക്ഷേ ഒരിടത്തും ഇറങ്ങാതെ ഏകദേശം ഏഴു മണിക്കൂര്‍ ബസിനുള്ളില്‍ തന്നെയിരുന്നു. ഇരുഭാഗത്തേക്കുമായുള്ള ബസിന്റെ ട്രിപ്പ് പൂര്‍ത്തിയാകുന്നതുവരെ കുട്ടി അതിനുള്ളില്‍ തന്നെയിരുന്നു. അവസാന ട്രിപ്പും കഴിഞ്ഞതോടെ ബസ് ജീവനക്കാര്‍ ഒമലൂരില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെയായി വിജനമായൊരു സ്ഥലത്ത് ബസ് കൊണ്ടുപോയി നിര്‍ത്തിയശേഷം പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

ബസില്‍ നിന്നും ഇറങ്ങാന്‍ ശ്രമിച്ച തന്നെ ഭീഷണിപ്പെടുത്തി അതിനുള്ളില്‍ തന്നെ ഇരുത്തുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പൊലീസില്‍ മൊഴിനല്‍കിയിരിക്കുന്നത്. മൂന്നാമത്തെയാള്‍ പീഡനശ്രമം നടത്തുന്നതിനിടയിലാണ് പെണ്‍കുട്ടിക്ക് രക്ഷപെടാന്‍ കഴിഞ്ഞത്. അലറിക്കരഞ്ഞു കൊണ്ട് ഓടിയ പെണ്‍കുട്ടിയെ പ്രാദേശികവാസികളായ ചിലര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇവര്‍ തന്നെയാണ് പ്രതികളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചതും.

സേലത്ത് ഒരു ദളിത് കുടംബത്തിലെ അംഗമാണ് പെണ്‍കുട്ടി. ദിവസക്കൂലിക്കാരായ മാതാപിതാക്കളുടെ മകളായ പെണ്‍കുട്ടി മുന്‍പ് രണ്ടുതവണ വീട്ടില്‍ നിന്നും ഓടിപ്പോകാന്‍ ശ്രമിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ ഇപ്പോള്‍ ഒരു ബാലസദനത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍