UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൗദിയില്‍ ഇന്ത്യാക്കാരിയെ കൊലപ്പെടുത്തി

അഴിമുഖം പ്രതിനിധി

സൗദി അറേബ്യയില്‍ 25 വയസ്സുള്ള ഇന്ത്യാക്കാരിയെ കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശിനിയായ അസിമ ഖത്തൂന്‍ ആണ് കൊല്ലപ്പെട്ടത്. സൗദിയില്‍ വീട്ടുവേലക്കാരിയായി ജോലി ചെയ്തിരുന്നു അസിമയുടെ വിസ കാലാവധി കഴിഞ്ഞിട്ടും അവരെ നിയമവിരുദ്ധമായി വീട്ടുടമ പാര്‍പ്പിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.

വീട്ടുടമ മാനസികമായും ശാരീരികമായും പീഢിപ്പിക്കുന്നുവെന്ന് അസിമ ബന്ധുക്കളോട് ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞിരുന്നു. എന്തു വില കൊടുത്തും തന്നെ അവിടെ നിന്നും രക്ഷിക്കാന്‍ അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഭക്ഷണം നല്‍കിയിരുന്നുമില്ല.

ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് തെലങ്കാന സര്‍ക്കാര്‍ വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചിരുന്നു. അസിമയുടെ മരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടി തെലങ്കാന പൊലീസ് സൗദി അധികൃതര്‍ക്ക് കത്തെഴുതിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം റിയാദില്‍ നിന്നും അജ്ഞാതനായ ഒരാള്‍ അസിമയുടെ അമ്മയെ വിളിച്ചശേഷം മരണം അറിയിക്കുകയായിരുന്നു. അസിമ കിങ് സൗദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അസിമ റിയാദില്‍ എത്തിയത്. അവിടെ എത്തിയശേഷം യാതൊരു വിവരമൊന്നും അസീമയെ കുറിച്ച് ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നില്ല. രണ്ട് മാസം മുമ്പാണ് അസീമ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് പീഢനങ്ങളെ കുറിച്ച് പറഞ്ഞതും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍