UPDATES

പാക്കിസ്ഥാന്‍ ഭീകര രാഷ്ട്രം; രാജ്നാഥ് സിങ് കാശ്മീരില്‍ വന്‍സുരക്ഷാവീഴ്ച, ആക്രമണത്തിന് പാക് സഹായമുണ്ട്: എ കെ ആന്റണി കാശ്മീര്‍ സൈനികകേന്ദ്രത്തിലെ തീവ്രവാദി ആക്രമണം; 17 സൈനികരും 4 ഭീകരരും കൊല്ലപ്പെട്ടു

Avatar

അഴിമുഖം പ്രതിനിധി

ഉറിയില്‍ സൈനികകേന്ദ്ര ആസ്ഥാനത്തിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് പാക്കിസ്ഥാന്റെതെന്നും പാക്കിസ്ഥാന്‍ ഭീകര രാഷ്ട്രമാണെന്നും രാജ്നാഥ് സിങ് ആരോപിച്ചു. ആക്രമണത്തിന് എത്തിയ തീവ്രവാദികള്‍ക്ക് പാക്കിസ്ഥാന്റെ സഹായമുണ്ടെന്നും പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണമെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

തീവ്രവാദി ആക്രമണം ഗുരുതരമായ സുരക്ഷാവീഴചയുടെ ഫലമാണെന്നും ആക്രമണത്തിന് പാക്കിസ്ഥാന്റെ സഹായമുണ്ടെന്ന കാര്യം ഉറപ്പാണെന്നും മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി നേരത്തെ പ്രസ്താവന നടത്തിയിരുന്നു. കാശ്മീരിലെ സ്ഥിതിഗതികള്‍ കൈവിട്ടു പോവുകയാണെന്നും എകെ ആന്റണി കൂട്ടിച്ചേര്‍ത്തു. കരസേന മേധാവി ദല്‍ബീര്‍ സിങ് സുഹാഗ് കാശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ഇന്ന് കാശ്മീരില്‍ എത്തും.

ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈനികകേന്ദ്ര ആസ്ഥാനത്ത് കടന്ന നാല് തീവ്രവാദികളെയും പ്രത്യാക്രമണത്തിലൂടെ സൈന്യം വധിച്ചു. ആറ് മണിക്കൂറിലേറെ നടന്ന ഏറ്റുമുട്ടലിലൂടെയാണ് സൈന്യം തീവ്രവാദികളെ വധിച്ചത്. 

അഴിമുഖം പ്രതിനിധി

ജമ്മു-കാശ്മീരിലെ ഉറിയില്‍ സൈനികകേന്ദ്ര ആസ്ഥാനത്തിനുനേരെയുണ്ടായ തീവ്രവാദി ആക്രമണം ഗുരുതരമായ സുരക്ഷാവീഴ്ചയുടെ ഫലമാണെന്നും ആക്രമണത്തിന് പാക്കിസ്ഥാന്റെ സഹായമുണ്ടെന്ന കാര്യം ഉറപ്പാണെന്നും മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി. കാശ്മീരിലെ സ്ഥിതിഗതികള്‍ കൈവിട്ടു പോവുകയാണെന്നും എ കെ ആന്റണി കൂട്ടിച്ചേര്‍ത്തു. കരസേന മേധാവി ദല്‍ബീര്‍ സിങ് സുഹാഗ് കാശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ഇന്ന് കാശ്മീരില്‍ എത്തും.

സിപിഐ(എം)മിന്റെ കേന്ദ്രകമ്മിറ്റി അംഗമായ മൊഹമ്മദ് യൂസഫ് തരിഗാമീ രൂക്ഷ വിമര്‍ശനമാണ് കേന്ദ്രത്തിനെതിരെ നടത്തിയത്. തീവ്രവാദികളെ നേരിടാന്‍ കഴിവില്ലാത്ത സൈനികരെ കാശ്മീരിലേക്ക് വിട്ട് കേന്ദ്രം കൈയ്യുംക്കെട്ടി നോക്കിയിരിക്കുകയാണെന്നാണ് തരിഗാമീ അക്ഷേപിക്കുന്നത്. ആക്രമണ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാന വിമാനതാവളങ്ങള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തി.

ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈനികകേന്ദ്ര ആസ്ഥാനത്ത് കടന്ന നാല് തീവ്രവാദികളെയും പ്രത്യാക്രമണത്തിലൂടെ സൈന്യം വധിച്ചു. ആറ് മണിക്കൂറിലേറെ നടന്ന ഏറ്റുമുട്ടലിലൂടെയാണ് സൈന്യം തീവ്രവാദികളെ വധിച്ചത്.

ജമ്മു-കാശ്മീരിലെ സൈനികകേന്ദ്രത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ വിദേശയാത്ര മാറ്റിവെച്ചിരുന്നു. നിയന്ത്രണരേഖക്ക് സമീപമുള്ള ഉറിയില്‍ സൈനികകേന്ദ്രത്തിന് നേരെ ഇന്ന് വെളുപ്പിനെ നാലുമണിയോടെയാണ് ആക്രമണം നടന്നത്.

തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് രാജ്നാഥ് സിങ് നടത്താനിരുന്ന റഷ്യ, യുഎസ് സന്ദര്‍ശനം നീട്ടിവെച്ചു. തീവ്രവാദി ആക്രമണ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷയ്ക്കായി ഗവര്‍ണറും പ്രധാനമന്ത്രിയും ഉള്‍പ്പടെയുള്ള ഉന്നതലയോഗം വിളിച്ചിട്ടുണ്ടെന്ന് രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു.

ഫിദായിന്‍ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നത്. ബാരമുള്ള ജില്ലയില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ മുസഫറാബാദ് ഹൈവേയ്ക്കരികിലാണു സൈനിക കേന്ദ്രം. നിയന്ത്രണരേഖയോട് അടുത്ത പ്രദേശമാണിത്.

അഴിമുഖം പ്രതിനിധി

ജമ്മു-കാശ്മീരിലെ ഉറിയില്‍ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു. നാല് തീവ്രവാദികളെ പ്രത്യാക്രമണത്തിലൂടെ സൈന്യം വധിച്ചു. സൈനിക കേന്ദ്ര ആസ്ഥാനത്ത് നാലു തീവ്രവാദികള്‍ കടന്നുവെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ കൂടുതല്‍ തീവ്രവാദികള്‍ കടന്നുവെന്ന സംശയത്തില്‍ സൈനികകേന്ദ്ര പരിസരത്ത് തിരച്ചില്‍ നടക്കുകയാണ്. ആറ് മണിക്കൂറിലേറെയായി സൈനികകേന്ദ്രത്തില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്.

കാശ്മീരില്‍ വന്‍സുരക്ഷാവീഴചയാണ് സംഭവിച്ചതെന്ന് മുന്‍ പ്രതിരോധമന്ത്രി എകെ ആന്റണി പറഞ്ഞു. ആക്രമണത്തിന് പാക്കിസ്ഥാന്റെ സഹായമുണ്ടെന്നും ആന്റണി സംഭവത്തില്‍ പ്രതികരിച്ചു.

തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് രാജ്നാഥ് സിങ് നടത്താനിരുന്ന റഷ്യ, യുഎസ് സന്ദര്‍ശനം നീട്ടിവെച്ചു. തീവ്രവാദി ആക്രമണ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷയ്ക്കായി ഗവര്‍ണറും പ്രധാനമന്ത്രിയും ഉള്‍പ്പടെയുള്ള ഉന്നതലയോഗം വിളിച്ചിട്ടുണ്ടെന്ന് രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു. ഉന്നതലയോഗം ഉച്ചയ്ക്ക് 12.30യ്ക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

നിയന്ത്രണരേഖക്ക് സമീപമുള്ള ഉറിയില്‍ സൈനികകേന്ദ്രത്തിന് നേരെ ഇന്ന് വെളുപ്പിനെ നാലുമണിയോടെയാണ് ആക്രമണം നടന്നത്. ഫിദായിന്‍ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നത്. ബാരമുള്ള ജില്ലയില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ മുസഫറാബാദ് ഹൈവേയ്ക്കരികിലാണു സൈനിക കേന്ദ്രം. നിയന്ത്രണരേഖയോട് അടുത്ത പ്രദേശമാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍