UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അടൂര്‍ മുന്‍ ഡിവൈഎസ്പി തന്നെ ഭീഷണിപ്പെടുത്തിയതായി പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ്

അഴിമുഖം പ്രതിനിധി

അടൂരില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് പൊലീസിനെതിരെ രംഗത്ത്. അടൂര്‍ മുന്‍ ഡിവൈഎസ് പി നസീം തന്നെ ഭീഷണിപ്പെടുത്തിയതായാണ്  പെണ്‍കുട്ടിയുടെ മാതാവ് ആരോപിക്കുന്നത്. തന്റെ മകള്‍ ശരിയല്ലെന്നും കേസുമായി മുന്നോട്ട് പോയാല്‍ തന്നെയും കേസില്‍ കുടുക്കുമെന്നും ഡിവൈഎസ്പി പറഞ്ഞതായും അവര്‍ ആരോപിക്കുന്നു. കേസിലുള്‍പ്പെട്ട ഓച്ചിറ സ്വദേശിയെ ഡിവൈഎസ് പി ഇടപെട്ട് ഇന്നലെ വിട്ടയച്ചതിനെത്തുടര്‍ന്ന് അടൂര്‍ ഡിവൈഎസ്പിയെ സ്ഥലം മാറ്റിയിരുന്നു. ഇപ്പോഴത്തെ അന്വേഷണ ചുമതല കൊട്ടാരക്കര ഡിവൈഎസ്പിക്ക് കൈമാറിയിരിക്കുകയാണ്.

9, 10 ക്ലാസുകളില്‍ പഠിക്കുന്ന അടൂര്‍ സ്വദേശിനികളായ പെണ്‍കുട്ടികളെ കരുനാഗപ്പള്ളി വള്ളിക്കാവിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു എന്ന കേസിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 4, 5 തീയതികളിലായി നടന്ന പീഡനവിവരം കുട്ടികള്‍ ക്ലാസിലിരുന്നു സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സഹപാഠികള്‍ അധ്യാപകരെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അധ്യാപകര്‍ കുട്ടികളോട് സംസാരിച്ചപ്പോഴാണ് പീഡനവിവരം പുറത്താവുന്നത്. തുടര്‍ന്ന് അധ്യാപകര്‍ പൊലീസിലും, ചൈല്‍ഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍