UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അടൂരില്‍ പെണ്‍കുട്ടികളെ കെട്ടിയിട്ട് പീഡിപ്പിച്ചു

അഴിമുഖം പ്രതിനിധി

അടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കെട്ടിയിട്ട് പീഡിപ്പിച്ചു. സംഭവത്തില്‍ പൊലീസ് ഒമ്പത് പേരെ കസ്റ്റഡിയിലെത്തു. രണ്ടു പേരെ പിടികിട്ടാനുണ്ട്. ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളെയാണ് കൈകാലുകള്‍ കെട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്തത്.

ഡിസംബര്‍ നാല്, അഞ്ച് തിയതികളിലാണ് സംഭവം നടന്നത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളിലൊരാളുടെ വീട്ടുകാരുമായി പരിചയം ഉള്ള പ്രതികളില്‍ ഒരാള്‍ ഈ പെണ്‍കുട്ടികളെ ഫോണില്‍ വിളിച്ച് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ഓട്ടോയില്‍ വള്ളിക്കാവ് ചെറിഴീക്കല്‍ ബീച്ചില്‍ കൊണ്ടുപോയശേഷം സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടു പോകാമെന്ന് പറഞ്ഞ് ഒരു വീട്ടിലെത്തിച്ച ശേഷം ഒരു പെണ്‍കുട്ടിയെ കെട്ടിയിട്ട് നാലുപേര്‍ ചേര്‍ന്ന് ബാലാല്‍സംഗം ചെയ്യുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടിയെ ലോഡ്ജിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചുവെങ്കിലും കുട്ടി കൂട്ടാക്കാത്തതിനെ തുടര്‍ന്ന് പ്രതികളുടെ പരിശ്രമം വിജയിച്ചില്ല.

പീഡനത്തിനുശേഷം കുട്ടികളെ തിരികെ കാറില്‍ കടമ്പനാട്ട് കൊണ്ടുവിടുകയായിരുന്നു. വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ പിറ്റേദിവസം പ്രതികളിലൊരാള്‍ കൗണ്‍സിലിങ്ങിന് എന്ന് പറഞ്ഞ് കൂട്ടി കൊണ്ടുപോയി ചെറീയഴിക്കലിലെ വീട്ടിലെത്തിച്ച് അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ഈ പെണ്‍കുട്ടിയുടെ അമ്മയെ പരിചയമുള്ള ആളാണ് കുട്ടിയെ രണ്ടാമത്തെ ദിവസം കൂട്ടിക്കൊണ്ടു പോയത്.

സംഭവം പെണ്‍കുട്ടികള്‍ തമ്മിലെ സംഭാഷണത്തില്‍ നിന്നും അറിഞ്ഞ കൂട്ടുകാരി അധ്യാപികയെ അറിയിച്ചപ്പോഴാണ് പുറംലോകം വിവരം അറിയുന്നത്. ഇതേതുടര്‍ന്ന് പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിക്കുകയും ഏനാത്ത് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇന്നലെ രാത്രിയില്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികള്‍ ലൈംഗിക വ്യാപാര സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് കരുതുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍