തായിബ് മിഷിഗണിൽ നിന്നും, ഒമർ മിനിസോട്ടയിൽ നിന്നുമാണ് ജയിച്ചു കയറിയത്.
ചരിത്രത്തിലാദ്യമായി അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് മുസ്ലിം വനിതകൾ തെരഞ്ഞെടുക്കപ്പെട്ടു. ഫലസ്തീൻ വംശജയായ റാഷിദ തായിബും സോമാലിയൻ വംശജയായ ഇഹാൻ ഒമറുമാണ് ജനപ്രതിധിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
തായിബ് മിഷിഗണിൽ നിന്നും, ഒമർ മിനിസോട്ടയിൽ നിന്നുമാണ് ജയിച്ചു കയറിയത്.
ഫലസ്തീൻ സ്വദേശികളുടെ മകളാണ് തായിബ്. 2008 മിഷിഗണിൽ നിന്ന് വിജയിച്ച് അവർ ചരിത്രം കുറിച്ചിരുന്നു. മിനിമം വേതനം, മെഡികെയർ ഉൾപ്പടെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ റദ്ദാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ അവർ രംഗത്തെത്തിയിരുന്നു. വൻകിട കോർപ്പറേഷനുകൾക്ക് നികുതിയിളവ് നൽകുന്നതിനെതിരെയും തായിബ് എതിരായിരുന്നു.
ആഭ്യന്തര യുദ്ധത്തെ തുടർന്ന് സോമാലിയയിൽ നിന്ന് 14ാം വയസിലാണ് ഒമർ യു.എസിലെത്തുന്നത്.ഡെമോക്രാറ്റിക് ഫാർമർ ലേബർ പാർട്ടിയിലുടെയാണ് അവർ രാഷ്ട്രീയത്തിലെത്തിയത്. സാമൂഹിക സുരക്ഷ പദ്ധതികൾ ആവശ്യമാണെന്ന് നിലപാടെടുത്ത വനിതയാണ് ഒമറും.