ചിത്രത്തിനെതിരെ മഹാരാഷ്ട്രയിലെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്.
മൻമോഹൻ സിംഗിന്റെ പ്രധാനമന്ത്രിയായുള്ള ജീവിതത്തെ ആസ്പതമാക്കി ഒരുക്കുന്ന ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രത്തിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാതെ മൻമോഹൻ സിംഗ്. ഇന്നലെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയത്. ഇതിന് പിന്നാലെയാണ് ഇന്ന് കോണ്‍ഗ്രസ് ഓഫീസില്‍ എത്തിയ മന്മോഹന് സിംഗിനോട് മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം ചോദിച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 134 മത് വാര്‍ഷിക ആഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുന്‍പ്രധാനമന്ത്രി. എന്നാല്‍ ചിത്രത്തെക്കുറിച്ച് എന്ത് തോന്നുന്നു എന്ന ചോദ്യത്തോട് ഒരു പ്രതികരണവും നടത്താതെ മുഖത്ത് ഒരു പുഞ്ചിരിയുമായി മാധ്യമ മൈക്കുകളെ അവഗണിച്ച് മന്മോഹന് നടന്നു നീങ്ങി.
#WATCH Former Prime Minister Dr.Manmohan Singh evades question on the film #TheAccidentalPrimeMinister pic.twitter.com/IkYeNibGSj
— ANI (@ANI) December 28, 2018
അനുപം ഖേര്‍ ആണ് മന്മോഹന് സിംഗിനെ അവരിപ്പിക്കുന്നത്. മന്മോഹന് സിംഗ് ആയുള്ള ഖേറിന്റെ വേഷപ്പകര്‍ച്ച കൊണ്ട് തന്നെ ശ്രദ്ധേയമായ ചിത്രം ഏറെ രാഷ്ട്രീയ വിവാദം ഉണ്ടാക്കുമെന്ന ശ്രുതിയും ബോളിവുഡില്‍ നിറയുന്നുണ്ട്. സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരു എഴുതിയ പുസ്തകത്തെ പ്രമേയമാക്കി അതേ പേരിലാണ് ചിത്രം പുറത്തു വരുന്നത്. അക്ഷയ് ഖന്നയാണ് സഞ്ജയ് ബാരുവിനെ അവതരിപ്പിക്കുന്നത്. വിജയ് രത്നാകര്‍ ഖട്ടെയാണ് ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ സംവിധാനം ചെയ്യുന്നത്. ജര്‍മന്‍ നടി സൂസന്നെ ബെര്‍നെറ്റ് ചിത്രത്തില്‍ സോണിയ ഗാന്ധിയെ അവതരിപ്പിക്കുമ്പോള്‍ അര്ജുന് മാത്തുര്‍ രാഹുല്‍ ഗാന്ധിയേയും ആഹാന കുമാര പ്രിയങ്ക ഗാന്ധിയേയും അവതരിപ്പിക്കുന്നു. 2019 ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ തിയേറ്റുകളില്‍ എത്തുന്നത് എന്നതും ചിത്രത്തിന്റെ രാഷ്ട്രീയ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നാൽ ചിത്രത്തിനെതിരെ മഹാരാഷ്ട്രയിലെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. റിലീസിന് മുന്‍പായി ചിത്രം തങ്ങള്‍ക്ക് കാണണമെന്നും സത്യവിരുദ്ധമായ സീനുകള്‍ ചിത്രത്തിലുണ്ടെങ്കില്‍ അവ മാറ്റിയ ശേഷം മാത്രമേ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കൂവെന്നും വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് കത്തയച്ചിട്ടുണ്ട്.