പിണറായി വിജയനെതിരെ ആരെങ്കിലും വല്ലതും മൊഴിയുന്നുണ്ടോ എന്ന് അന്വേഷിക്കാനും കേസെടുക്കാനും മാത്രമാണ് ഇവിടുത്തെ സൈബര്‍ സെല്ലും പൊലീസുമെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തുന്നു.
ശബരിമല യുവതീപ്രവശേനത്തിനെരായ പ്രക്ഷോഭത്തെ തുടര്‍ന്നുള്ള കേസുകള്‍ നേരിടുന്നതിനായി സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലുള്ള ശബരിമല കര്‍മ്മസമിതി മുന്നോട്ടുവച്ച ‘ശതം സമര്‍പ്പയാമിയുമായി’ ബന്ധപ്പെട്ട്
കമ്മികളും സുഡാപ്പികളും (സിപിഎമ്മിനേയും എസ് ഡി പി ഐയേയും ഉദ്ദേശിച്ച്) സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വ്യാജ പ്രചാരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ‘ശതം സമര്‍പ്പയാമി’ എന്ന പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ അക്കൗണ്ട് നമ്പര്‍ നല്‍കിക്കൊണ്ട് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തുന്നതായും ഇതില്‍ വിശ്വാസികള്‍ വീഴരുതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കെ സുരേന്ദ്രന് പറയുന്നു. പിണറായി വിജയനെതിരെ ആരെങ്കിലും വല്ലതും മൊഴിയുന്നുണ്ടോ എന്ന് അന്വേഷിക്കാനും കേസെടുക്കാനും മാത്രമാണ് ഇവിടുത്തെ സൈബര്‍ സെല്ലും പൊലീസുമെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തുന്നു.
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കമ്മികളും സുഡാപ്പികളും സംയുക്തമായി നടത്തുന്ന പിതൃശൂന്യ സൈബർ പ്രചാരണം മനസ്സിലാക്കാനുള്ള കഴിവ് വിശ്വാസി സമൂഹത്തിനുണ്ടെന്നറിയാം. ഒരാൾപോലും തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൂടാ എന്നുള്ളതുകൊണ്ടു മാത്രമാണ് ഇതിവിടെ കുറിക്കുന്നത്. പിണറായി വിജയനെതിരെ ആരെങ്കിലും വല്ലതും മൊഴിയുന്നുണ്ടോ എന്നന്വേഷിക്കാനും കേസ്സെടുക്കാനും മാത്രമുള്ളതാണല്ലോ ഇവിടുത്തെ പൊലീസിന്റെ സൈബർ സെല്ലും. തെറ്റായ പ്രചരണങ്ങളിൽ വീഴാതിരിക്കുക. ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണ്. അത് സത്യവും ധർമ്മവും നിലനിർത്താൻ വിശ്വാസവും ആചാരവും സംരക്ഷിക്കാൻ മാത്രമായി വിനിയോഗിക്കുക. ശതം സമർപ്പയാമിയുടെ ഒറിജിനൽ അക്കൗണ്ട് നമ്പർ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ആണിനെ പെണ്ണാക്കുന്ന വ്യാജൻമാർ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം നിതാന്ത ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.