സിനിമ അല്ലെങ്കില്‍ വെബ്സീരിസായി പുസ്തകം പുനരാവിഷ്കരിക്കാനാണ് തീരുമാനം
യുവ എഴുത്തുകാരന് മനു എസ് പിള്ള തിരുവിതാംകൂറിന്റെ അവസാനത്തെ മഹാറാണിയായിരുന്ന സേതുലക്ഷ്മി ഭായിയുടെ ജീവിതകഥയെ ആസ്പദമാക്കി രചിച്ച പുസ്തകമാണ് ‘ദ ഐവറി ത്രോണ്‍; ക്രോണിക്കിള്‍സ് ഓഫ് ദ ഹൗസ് ഓഫ് ട്രാവന്‍കൂര്‍’. ഈ പുസ്തകത്തെ അടിസ്ഥാനമാക്കി സേതുലക്ഷ്മി ഭായിയുടെ ജീവിത കഥ സിനിമയാകുന്നു. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ നിര്‍മ്മാതാക്കളായ അര്‍ക്കാ മീഡിയ ആണ് ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ചരിത്രം വെള്ളിത്തിരയിൽ എത്തിക്കുന്നത്. സിനിമ അല്ലെങ്കില്‍ വെബ്സീരിസായി പുസ്തകം പുനരാവിഷ്കരിക്കാനാണ് തീരുമാനം.
റാണി സേതുലക്ഷ്മി ഭായിയുടെ ജീവിതത്തിലൂടെ തിരുവിതാംകൂറിന്റെ 300 വര്‍ഷത്തെ ചരിത്രമാണ് 2015 ൽ പുറത്തിറങ്ങിയ ഈ പുസ്തകം പങ്കുവയ്ക്കുന്നത്. തിരുവിതാംകൂറിന്റെ ചരിത്രം എന്നതിനൊപ്പം ബ്രിട്ടീഷ് ഭരണത്തിന്‍കീഴില്‍ ഒരു നാട്ടുരാജ്യം എങ്ങനെയായിരുന്നു എന്ന് ഇതുവരെ ആരും സമീപിക്കാത്ത വീക്ഷണകോണില്‍ കൂടി കാട്ടിത്തരികയും ചെയ്യുന്ന പുസ്തകമാണ് ദ ഐവറി ത്രോണ്‍; ക്രോണിക്കിള്‍സ് ഓഫ് ദ ഹൗസ് ഓഫ് ട്രാവന്‍കൂര്‍.