UPDATES

എഡിറ്റര്‍

വേണ്ടി വന്നാല്‍ ഒരു റിപ്പോര്‍ട്ടര്‍ പോത്തിനോടും അഭിപ്രായം ചോദിക്കും

പാകിസ്താനിലെ ജിയോ ന്യൂസ് റിപ്പോര്‍ട്ടര്‍ അമിന്‍ ഹഫീസിന്റെ വാര്‍ത്തകള്‍ ചിരിക്കു വകനല്‍കുന്നതാണ്. ആരും കാണാത്തതും ചെയ്യാത്തുമൊക്കെയായിരിക്കും അമീന്‍ വാര്‍ത്തയാക്കുക; ലാഹോറില്‍ മഴ പെയ്തപ്പോള്‍ പക്ഷികള്‍ ചുംബിച്ചത് കണ്ടെത്തിയതുപോലെ.

ഇപ്പോഴിതാ ഒരു ജനകീയ പ്രശ്‌നത്തില്‍   അതിനു കാരണക്കാരായവരില്‍ ഒരാളുടെ അഭിപ്രായം തേടിയാണ് അമിന്‍ താനൊരു വ്യത്യസ്തനായ മാധ്യമപ്രവര്‍ത്തകനാണെന്നു വീണ്ടും തെളിയിച്ചത്.

ലാഹോറിലെ മെഹമൂദ് ജില്ലയില്‍ അധികൃതര്‍ ഒരു മേല്‍പ്പാലം പണിതു. ജനങ്ങള്‍ക്ക് അപകടം കൂടാതെ റോഡ് മുറിച്ചു കടക്കാനായിരുന്നു പാലം പണിതത്. എന്നാല്‍ ഈ പാലം കുറച്ചു പേര്‍ ചേര്‍ന്നു കയ്യേറുകയും കാല്‍നടക്കാരായ മനുഷ്യര്‍ക്ക് പാലത്തിലുടെയുള്ള നടപ്പിന് മാര്‍ഗതടസം സൃഷ്ടിക്കുകയും ചെയ്തു.

ഈ കയ്യേറ്റം റിപ്പോര്‍ട്ട് ചെയ്യാനാണ് അമിന്‍ ഹഫീസ് എത്തിയത്. കാര്യങ്ങളൊക്കെ ചാനല്‍ കാമറയ്ക്കു മുന്നില്‍ വിശദീകരിച്ചതിനു പിന്നാലെ കയ്യേറ്റക്കാരില്‍ ഒരാളെ തടഞ്ഞു നിര്‍ത്തി പ്രസ്തുത വിഷയത്തിലുള്ള അഭിപ്രായം ആരായുകയും ചെയ്തു. ആ ആഭിപ്രായം ആരായലാണ് അമീന്‍ വീണ്ടും ചിരിക്കുള്ള വിഷയമാകാന്‍ കാരണം.

കയ്യേറ്റക്കാരില്‍ ഒരാളായി അമിന്‍ തടഞ്ഞു നിര്‍ത്തി അഭിപ്രായം ചോദിച്ചത് ഒരു പോത്തിനോടായിരുന്നു.

അതേ, മേല്‍പ്പാലത്തില്‍ യാത്രക്കാരെ ശല്യപ്പെടുത്തി മാര്‍ഗം മുടക്കിയിരുന്നത് കുറെ പോത്തുകളായിരുന്നു. ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യാനാണ് അമിന്‍ എത്തിയതും.

എന്തായാലും അമിന്റെ ചോദ്യങ്ങളോട് പോത്ത് പ്രതികരിക്കാതിരുന്നില്ല. നന്നായി ഒന്നു അമറി. തന്റെ പ്രേക്ഷകര്‍ക്ക് ആ അമറലിന്റെ അര്‍ത്ഥം മനസിലായിട്ടില്ലെന്നു ഉറപ്പുണ്ടായിരുന്ന അമിനിലെ മാധ്യമപ്രവര്‍ത്തകന്‍ പോത്തിന്റെ കരച്ചില്‍ ഭംഗിയായി തര്‍ജ്ജമ ചെയ്തിട്ടുമുണ്ട്.

പൊതുവെ മാധ്യമപ്രവര്‍ത്തകര്‍ അവര്‍ക്കു മുന്നില്‍ കിട്ടുന്നവരെ അത്രയെളുപ്പം വിടാറില്ലല്ലോ, പക്ഷെ ഇവിടെയത് നടന്നില്ലെന്നു മാത്രം. ഒറ്റ അമറില്‍ നിര്‍ത്തി കൂടുതല്‍ പ്രതികരണത്തിനില്ലെന്ന മട്ടില്‍ തിരിഞ്ഞുപൊയ്ക്കളഞ്ഞു പോത്ത്‌…

വിശദമായി വായിക്കു; http://goo.gl/JqqiDH

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍