ടൈറ്റാനിയം കമ്പനിയില്‍ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചതില്‍ 80 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് കേസ്.
ടൈറ്റാനിയത്തിൽ മാലിന്യ നിർമാർജന പ്ളാന്റ് സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ വാങ്ങിയ ഇടപാടിൽ ക്രമക്കേടു നടന്നെന്ന കേസ് സിബിഐക്ക് വിട്ടു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ആരോപണ വിധേയരായ കേസിന്റെ അന്വേഷണമാണ് സംസ്ഥാന സർക്കാര്‍ സിബിഐക്ക് വിട്ടത്. ഇവര്‍ക്ക് പുറമെ ടൈറ്റാനിയം മുൻ ചെയർമാൻ ടി.ബാലകൃഷ്ണൻ അടക്കമുള്ളവരെ പ്രതിയാക്കി വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും മൂന്ന് ഉദ്യോഗസ്ഥരും ഉൾപ്പെടെ ആറുപേക്കെതിരെയാണ് ആരോപണം.
ടൈറ്റാനിയം കമ്പനിയില്‍ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചതില്‍ 80 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് കേസ്. 2006 ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെയാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. പ്ലാന്റിന്റെ നിര്‍മാണത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് മെക്കോണ്‍ കമ്പനി വഴി ഫിന്‍ലന്‍ഡിലെ കമ്പനിക്കാണ് കരാര്‍ നല്‍കിയിരുന്നത്. ഇതില്‍ അഴിമതി നടന്നെന്നാണ് ആരോപണം ഉയര്‍ന്നത്.
ടൈറ്റാനിയം മുൻ ഉദ്യോഗസ്ഥനും മുൻ ദേശീയ വോളിബോൾ താരവുമായ സെബാസ്റ്റ്യൻ ജോർജാണ് കേസിലെ പരാതിക്കാരൻ. 2006ലാണ് ടൈറ്റാനിയം അഴിമതിക്കേസിെൻറ അേന്വഷണം ആരംഭിച്ചത്.ടൈറ്റാനിയം പ്ലാൻറിെൻറ നിർമാണത്തിനാവശ്യമായ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് അന്നത്തെ മലിനീകരണ നിയന്ത്രണ വകുപ്പിെൻറ ചുമതല ഉണ്ടായിരുന്ന മന്ത്രി കെ.കെ. രാമചന്ദ്രനിൽ അന്നത്തെ കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല സമ്മർദം ചെലുത്തിയാണ് മെക്കോൺ കമ്പനി വഴി ഫിൻലാൻഡിലെ കമ്പനിക്ക് കരാർ നൽകിയതെന്നാണ് ആരോപണം. 256 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് ആരോപണം.