വൈകിട്ടോടെ മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകൂ.
കേരളത്തിലെ 10 ജില്ലകളിലെ 27 തദ്ദേശസ്വയംഭരണ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തി യുഡിഎഫ്. 11 വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചു. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പന്റെ ആദ്യ ഫല സൂചനകളാണ് പുറത്ത് വരുന്നത്. നിലവിൽ നാല് വാര്‍ഡുകളില്‍ എല്‍ഡിഎഫും 1 വാര്‍ഡില്‍ ബിജെപിയും വിജയിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിൽ 72.18 ശതമാനമായിരുന്നു പോളിങ്ങ്. എന്നാൽ വൈകിട്ടോടെ മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകൂ.
അതിനിടെ, തിരുവനന്തപുരം ജില്ലയിലെ നാല് പഞ്ചായത്ത് വാര്‍ഡുകള്‍ എല്‍ഡിഎഫിന് നഷ്ടമായി. സിറ്റിങ്ങ് സീറ്റുകളിൽ മൂന്നെണ്ണം യൂഡിഎഫും ഒരെണ്ണം ബിജെപിയും പിടിച്ചെടുത്തു. തിരുവനന്തപുരം കാരോട് പഞ്ചായത്തിലെ കാന്തല്ലൂര്‍ വാര്‍ഡാണ് സിപിഎമ്മിൽനിന്ന് ബിജെപി പിടിച്ചെടുത്തത്. ബിജെപിയുടെ കെ. പ്രമോദാണ് ഇവിടെ വിജയിച്ചത്. അമ്പൂരി പഞ്ചായത്തിലെ തുടിയംകോണം, കുന്നത്തുകാല്‍ പഞ്ചായത്തിലെ നിലമാമൂട്, പാങ്ങോട് പഞ്ചായത്തിലെ അടപ്പുപാറ എന്നിവയാണ് എൽഡിഎഫിൽ നിന്നും യൂഡിഎഫ് പിടിച്ചെടുത്തത്. കഴിഞ്ഞ തവണ സ്വതന്ത്രന് മത്സരിച്ച ചെങ്കല്‍ പഞ്ചായത്തിലെ മര്യാപുരം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. അതേസമയം, പോത്തന്‍കോട് പഞ്ചായത്തിലെ മണലകം വാര്‍ഡില്‍ എല്‍ഡിഎഫിലെ എന്‍.രാജേന്ദ്രന് വിജയിച്ചു.
കൊല്ലം ജില്ലയിലെ ഒരു സീറ്റിൽ എൽഡിഎഫും, ഒന്നിൽ എൽഡിഎഫും ജയിച്ചു. യുഡിഎഫ് സിറ്റിങ് സീറ്റായ കുളക്കട പഞ്ചായത്തിലെ മലപ്പാറയാണ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കുണ്ടറ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ യുഡിഎഫും ജയിച്ചു.
എറണാകുളം ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡുകളും യുഡിഎഫ് നിലനിർത്തി. മുളന്തുരുത്തി പഞ്ചായത്തിലെ 13ാം വാര്‍ഡ്, കളമശ്ശേരി നഗരസഭയിലെ 32ാം വാര്‍ഡ് എന്നിവയിലാണ് യുഡിഎഫ് വിജയം ആവർത്തിച്ചത്. തൃശൂര്‍ കുഴൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിൽ കോണ്‍ഗ്രസിലെ നീത കൃഷ്ണ വിജയിച്ചു. ഇടത് സ്വതന്ത്രയായിരുന്നു ഇവിടെ എതിർ സ്ഥാനാർത്ഥി. ജെസിപോളിയെ 118 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്.
പാലക്കാട് ജില്ലയിലെ രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. പല്ലശന മഠത്തില്‍ക്കളം ആറാം വാര്‍ഡ് യുഡിഎഫില്‍ നിന്നും തെങ്കര പഞ്ചായത്ത് 12ാം വാര്‍ഡ് സ്വതന്ത്രനില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. തെങ്കര 12ാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. നെല്ലിയാമ്പതി പുലയമ്പാറ ഒന്നാം വാര്‍ഡ്, പൂക്കോട്ടുകാവ് പഞ്ചായത്തിലെ 12ാം വാര്‍ഡ് എന്നിവയിലും എല്‍ഡിഎഫ് ജയം നേടി. പാലക്കാട് നഗരസഭയിലെ 17ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ഷൊര്‍ണൂര്‍ നഗരസഭയിലെ 17ാം വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി. എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ വി.കെ.ശ്രീകണ്ഠന് രാജിവെച്ച ഒഴിവിലേക്കാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. മലപ്പുറം മങ്കട പഞ്ചായത്തിലെ കോഴിക്കോട്ട് പറമ്പ് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. നന്നംമുക്ക് പഞ്ചായത്തിലെ പെരുമ്പാള്‍ 12ാം വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി.
കോഴിക്കോട് കോട്ടൂര്‍ പഞ്ചായത്തിലെ 17ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ.അനിത 255 വോട്ടുകള്‍ക്ക് ജയിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൂവാട്ടുപറമ്പ് ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിലെ നസീബാറായ് 903 വോട്ടിന് വിജയിച്ചു. രമ്യ ഹരിദാസ് രാജിവച്ച ഒഴിവിലായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ്. കാസര്‍കോട് ബേഡഡുക്ക പഞ്ചായത്തിലെ നാലാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി എ.ടി. സരസ്വതി 344 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്.