അഴിമുഖം പ്രതിനിധി
ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവർത്തകയും എ.എ.പി നേതാവുമായ സോണി സൂരിക്ക് നേരെ ആക്രമണം. ഛത്തീസ്ഗഢിലെ ദന്തേവാഡയിലാണ് ശനിയാഴ്ച രാത്രി 11 മണിയോടെ സംഭവം നടന്നത്. ജഗദൽപൂരിൽ നിന്ന് ഗീതം ടൌണിലേക്ക് പോകുന്ന വഴിയിലാണ് സോണി സൂരി ആക്രമിക്കപ്പെട്ടത്. സോണി സൂരിയെയും സുഹൃത്തുക്കളെയും മൂന്നംഗ സംഘം തടയുകയും വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ സോണിയുടെ മുഖത്തേക്ക് അക്രമികളിലൊരാള്‍ ആസിഡെന്ന് തോന്നിക്കുന്ന രാസവസ്തു ഒഴിക്കുകയുമായിരുന്നു. മുഖത്ത് പൊള്ളലേറ്റ ഇവരെ കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തിളച്ച ഗ്രീസ് ആണ് ആക്രമണത്തിനുപയോഗിച്ചതെന്നു പറയപ്പെടുന്നു. ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല.