UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പള്‍സര്‍ സുനിയും നാദിര്‍ഷയും പ്രതിഫലത്തെക്കുറിച്ചു സംസാരിച്ചു: ജിന്‍സന്റെ രഹസ്യമൊഴി

സുനി ജയിലില്‍നിന്ന് മൊബൈലില്‍ ആദ്യം വിളിച്ചത് നാദിര്‍ഷയെ

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സന്റെ രഹസ്യമൊഴി പുറത്തായി. നാദിര്‍ഷയുമായി സുനി പ്രതിഫലത്തെക്കുറിച്ചു സംസാരിച്ചെന്നും ഇക്കാര്യത്തില്‍ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമൊന്നുമുണ്ടായതായി തോന്നിയിട്ടില്ലെന്നും ജിന്‍സണ്‍ മൊഴി നല്‍കി. കൂടാതെ പണം ആവശ്യപ്പെട്ടുള്ള കത്ത് നേരിട്ട് ദിലീപിന് എത്തിക്കാനായിരുന്നു സുനിയുടെ ആദ്യശ്രമമെന്നും ഫോണ്‍ വിളികളെല്ലാം ജയിലിനുള്ളില്‍ നിന്നാണെന്നും ജിന്‍സന്‍ വെളിപ്പെടുത്തി.

സുനി ജയിലില്‍നിന്ന് മൊബൈലില്‍ ആദ്യം വിളിച്ചത് നാദിര്‍ഷയെ ആണെന്ന് പോലീസ് കണ്ടെത്തി. മൂന്നു തവണ നാദിര്‍ഷയെ ഫോണ്‍ ചെയ്തസുനിയുടെ ഒരു കോള്‍ എട്ടു മിനിറ്റ് നീണ്ടുനിന്നെന്നും കണ്ടെത്തിയിട്ടുണ്ട്. സുനി, നടിയെ ആക്രമിക്കുന്നതിന് മുമ്പ് നിരന്തരം വിളിച്ചിരുന്ന നാലു ഫോണ്‍നമ്പറുകള്‍ കണ്ടെത്തിയിരുന്നു. സുനി വിളിച്ചതിനു പിന്നാലെ ഈ നമ്പറുകളില്‍നിന്നു ദിലീപിന്റെ മാനേജരായ അപ്പുണ്ണിയുടെ ഫോണിലേക്ക് കോള്‍ പോയതായും ഈ നമ്പറുകളിലേക്ക് അപ്പുണ്ണി തിരിച്ചുവിളിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 2016 നവംബര്‍ 23 മുതല്‍ നടിയെ ആക്രമിച്ച ഫെബ്രുവരി 17-വരെയുള്ള ഫാണ്‍ കോളുകളാണ് പരിശോധിച്ചിരിക്കുന്നത്.

സുനിയെ വിളിച്ചത് താനല്ലെന്നും ദിലീപ് ആണെന്നും അപ്പുണ്ണി മൊഴി നല്‍കിയിട്ടുണ്ടെന്നും വിവരമുണ്ട്. സുനി നേരിട്ട് ദിലീപിനെ ഫോണ്‍ ചെയ്തിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍ ദിലീപുമായി ബന്ധപ്പെടാന്‍ മറ്റ് നമ്പറുകളാണ് പ്രതി ഉപയോഗിച്ചിരുന്നതെന്നാണ് പോലീസിന്റെ സംശയം. ഇതുസംബന്ധിച്ച് ദിലീപിനെ ഒരിക്കല്‍ക്കൂടി വിളിച്ചു ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്.

ദിലീപിന്റെയും നാദിര്‍ഷായുടെയും അപ്പുണ്ണിയുടെയും സുനിയുടെയും ഇവരുടെ അടുപ്പമുള്ളവരുടെയും ഫോണ്‍ എക്‌സ്ട്രാക്റ്റും സിം എക്‌സ്ട്രാക്റ്റും പോലീസ് ശേഖരിച്ചു വിശദമായി പരിശോധിച്ചിരുന്നു. ദിലീപും നാദിര്‍ഷയും നല്‍കിയ മൊഴിയേക്കാള്‍, സുനിയുടെ മൊഴിയെ കേന്ദ്രകരിച്ചാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍