UPDATES

സിനിമാ വാര്‍ത്തകള്‍

വീണ്ടും സുചിലീക്‌സ്; ഇത്തവണ നടി നിവേത

ധനുഷ്, തൃഷ, അമലപോള്‍, ആന്‍ഡ്രിയ എന്നിവര്‍ക്കു പുറകെയാണ് ഇപ്പോള്‍ നിവേതയും

ഒരു ഇടവേളയ്ക്കു ശേഷം തമിഴ്‌സിനിമാലോകത്തെ പിടിച്ചുകുലുക്കിയ സുചിലീക്‌സ് വീണ്ടും അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തവണ യുവനടി നിവേത പേതുരാജാണ് ഇര. നിവേതയുടേതെന്ന പേരില്‍ ഇറങ്ങിയ നഗ്ന വീഡിയോ ഇന്റര്‍നെററില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നടി ഇതിനെതിരേ കേസ് കൊടുത്തിട്ടുണ്ട്.

വാട്‌സ് ആപ്പിലൂടെ പുറത്തുവന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകമാനം പ്രചരിക്കുകയാണ്. നിവേതയോട് സാദ്യശ്യമുള്ള ഒരു യുവതിയുടേതാണ് വീഡിയോ. ഒരുനാള്‍കൂത്ത് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് നിവേത തമിഴ്‌സിനിമലോകത്ത് പ്രശസ്തയാകുന്നത്. തമിഴ്‌നാട് കോവില്‍പ്പട്ടി സ്വദേശിയായ നിവേതയുടെ കുടുംബം ദുബായില്‍ ആയിരുന്നു. മിസ് ഇന്ത്യ യുഎഇ 2015 കിരീടവിജയിയുമാണ് നിവേത.

ഗായികയും നടിയുമായ സുചിത്രയുടെ ട്വിറ്റര്‍ അകൗണ്ടില്‍ നിന്നും പുറത്തുവരുന്ന ചിത്രങ്ങളും വീഡിയോയുമാണ് സുചിലീക്‌സ് എന്നപേരില്‍ കോളിവുഡില്‍ കുപ്രസിദ്ധി നേടിയത്. ധനുഷ്, അമലപോള്‍, ആന്‍ഡ്രിയ ജെര്‍മിയ,തൃഷ, സണ്‍ടിവി അവതാരിക ദേവദര്‍ശനി, ഗായിക ചിന്മയി എന്നിവരുടേതുള്‍പ്പെടെയുള്ള സ്വകാര്യ ചിത്രങ്ങള്‍ ഈ അകൗണ്ടില്‍ നിന്നും പുറത്തുവന്നത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ധനുഷും സംഘവും തന്നെ അപമാനിക്കാനും കൊല്ലാനും ശ്രമിച്ചെന്നുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ സുചിത്ര ഉയര്‍ത്തിയിരുന്നു. ഒരു പാര്‍ട്ടിക്കിടയില്‍ ധനുഷും സംഘവും തന്നെ മര്‍ദ്ദിച്ചതിന്റെ അടയാളങ്ങളും സുചിത്ര പോസ്റ്റ് ചെയ്തിരുന്നു. താരങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം വെളിവാക്കുന്ന കൂടുതല്‍ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്നും ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇതെല്ലാം നിഷേധിച്ച സുചിത്ര തന്റെ ട്വിറ്റര്‍ അകൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നും താനല്ല ഈ ചിത്രങ്ങള്‍ പുറത്തുവിട്ടതെന്നുമുള്ള നിലപാടുമായി രംഗത്തുവന്നിരുന്നു. സുചിത്രയുടെ ഭര്‍ത്താവും നടനുമായ കാര്‍ത്തിക് തന്റെ ഭാര്യ ഡിപ്രഷന് അടിപ്പെട്ടിരിക്കുകയാണെന്നും സംഭവിച്ചതിലൊന്നും സുചിത്രയ്ക്ക് പങ്കില്ലെന്നുമുള്ള വിശദീകരണം നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരും കുറെനാളായി അമേരിക്കയിലായിരുന്നു. അടുത്തകാലത്താണ് ഇവര്‍ തിരിച്ചെത്തിയത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വീഡിയോ വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. സുചിത്രയുടെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ട് ഇപ്പോള്‍ നിലവില്‍ ഇല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍