അഴിമുഖം പ്രതിനിധി
ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച 22കാരിയെ പീഡിപ്പിച്ചു. ഹരിയാനയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കുഞ്ഞിന് ജന്‍മം നല്‍കിയതിന് ശേഷം ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. പുലര്‍ച്ചെ 3 മണിക്ക് പ്രതി കാറിൽ ആശുപത്രിയിലേക്കെത്തുന്നതും ഐ.സി.യുവിലേക്ക് പോവുന്നതിന്‍റെയും ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ജില്ലയിലെ തന്നെ മറ്റിടങ്ങളിലെ സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കുമെന്നും പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. പ്രതിയെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാല്‍ പ്രതിയുടെ ചിത്രം പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കാനും പൊലീസ് തീരുമാനിച്ചിരിക്കുകയാണ്.