UPDATES

ട്രെന്‍ഡിങ്ങ്

കശ്മീരികളുടെ രക്തം നിങ്ങളുടെ കൈകളില്‍; ഇന്ത്യന്‍ സൈന്യത്തിനെതിരേ ഭീഷണിയുമായി അല്‍ ക്വയ്ദ

എക്യുഐഎസ് പുറത്തിറക്കിയ 20 പേജുള്ള ഡോക്യുമെന്റിലാണ് ഇന്ത്യക്കെതിരേയുള്ള കുറ്റപത്രമുള്ളത്

ഭീകരസംഘടനയായ അല്‍ ക്വയ്ദ ഇന്ത്യക്കെതിരേ പുതിയ ഭീഷണിയുമായി രംഗത്ത്. ഇന്ത്യന്‍ കരസേനയിലെ അംഗങ്ങളെ വധിക്കുമെന്നാണ് ഭീഷണി. കശ്മീരിലെ ഇടപെടലിനുള്ള പകരം ചോദിക്കലായാണ് ഈ ഭീഷണി അല്‍ക്വയ്ദയുടെ സംഘടനയായ എക്യുഐഎസ് ഉയര്‍ത്തുന്നത് കശ്മീരിലെ തങ്ങളുടെ സഹോദരങ്ങളുടെ രക്തം ഇന്ത്യന്‍ സൈനികരുടെ കൈകളില്‍ പറ്റിയിട്ടുണ്ടെന്നാണ് ‘ഉപഭൂഖണ്ഡത്തിലെ മുജാഹുദ്ദീനുകള്‍ക്കുള്ള പെരുമാറ്റച്ചട്ടം’ എന്ന പേരില്‍ എക്യുഐഎസ് പുറത്തിറക്കിയ 20 പേജുള്ള ഡോക്യുമെന്റില്‍ പറയുന്നത്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, മ്യാന്മാര്‍ എന്നീരാജ്യങ്ങളില്‍ ആക്രമിക്കേണ്ട കേന്ദ്രങ്ങളും ഈ ഡോക്യുമെന്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

എല്ലാ ഉദ്യോഗസ്ഥരും(ഇന്ത്യന്‍ കരസേനയിലെ) നമ്മുടെ ലക്ഷ്യങ്ങളാണ്. അവര്‍ യുദ്ധമുഖത്തോ അവരുടെ ബാരക്കുകളിലോ ആയിക്കോള്ളട്ടെ. അവര്‍ അവധിക്കുപോയിരിക്കുന്നവരാണെങ്കിലും ഒഴിവാക്കേണ്ടതില്ല. ശരിയത്ത് സംവിധാനം നടപ്പിലാക്കാന്‍ അനുവദിക്കാത്തവരെയും അവിശ്വാസികളെയും ഇല്ലായ്മ ചെയ്യണം; അല്‍ ക്വയ്ദ പറയുന്നു; ഡോക്യുമെന്റില്‍ പറയുന്നു.

കശ്മീരിലടക്കം ഇന്ത്യയില്‍ എല്ലായിടത്തും മുസ്ലിങ്ങളെ അടിച്ചമര്‍ത്തുകയാണ്. മുസ്ലിങ്ങളുടെ വീടുകള്‍ തകര്‍ക്കപ്പെടുന്നു. അവരുടെ സാമൂഹികപ്രധാന്യം ഇല്ലാതാക്കുന്നു. ഹിന്ദുമതത്തിലേക്ക് നിര്‍ബന്ധിത മതിപരിവര്‍ത്തനത്തിനു വിധേയരാക്കുന്നു. ഇസ്ലാമിനും ജിഹാദിനും എതിരായി പ്രവര്‍ത്തിക്കുന്ന അമേരിക്കയുടെയും റഷ്യയുടെയും ഇസ്രയേലിന്റയും സഖ്യകക്ഷിയാണ് ഇന്ത്യയെന്നും ഈ ഡോക്യുമെന്റില്‍ കുറ്റപ്പെടുത്തുന്നു.

ബംഗ്ലാദേശിലെ മുസ്ലിങ്ങള്‍ ഉപയോഗിക്കേണ്ട ജലം ഇന്ത്യ കൈയൂക്കുകൊണ്ടു പിടിച്ചെടുക്കുകയാണ്. ഇതുമൂലം ആ രാജ്യത്തിന്റെ കാര്‍ഷികമേഖലയെ ഇന്ത്യ തകര്‍ക്കുന്നു. ബംഗ്ലാദേശിന്റെ വ്യാപാര-വാണിജ്യമേഖലയെ തങ്ങളുടെ വരുതിയിലാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ബംഗാളിലെ മുസ്ലിങ്ങള്‍ അടിമകളെപോലെ ജീവിച്ചുകാണാന്‍ ഇന്ത്യ ആഗ്രഹിക്കുന്നതിന് ചരിത്രമാണ് സാക്ഷി; എക്യുഐഎസ് കുറ്റപ്പെടുത്തുന്നു.

20 പേജുള്ള ഡോക്യുമെന്റില്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെടേണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നതില്‍ ഹിന്ദു തീവ്ര മതസംഘടനകളും, ഇന്ത്യന്‍ ആര്‍മിയുമാണ് പ്രധാനലക്ഷ്യങ്ങള്‍. ഇന്ത്യന്‍ ആര്‍മി അവിശ്വാസികളുടെ കൂട്ടവും, വിഭജനകാലം മുതല്‍ മുസ്ലിം വംശഹത്യക്കായി പ്രവര്‍ത്തിക്കുന്നവരുമാണെന്നു പറയുന്നു. ഇതേപോലെ മ്യാന്മാറിലെ സൈന്യത്തേയും ബുദ്ധസംഘങ്ങളെയുമാണ് ലക്ഷ്യംവച്ചിരിക്കുന്നതെന്നും പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍