UPDATES

കായികം

ഹ്യൂസിന് പിന്നാലെ അങ്കിതും; ഗ്രൌണ്ടില്‍ കൂട്ടിയിടിച്ച് പരിക്കേറ്റ യുവ ക്രിക്കറ്റര്‍ മരണത്തിന് കീഴടങ്ങി

അഴിമുഖം പ്രതിനിധി

കളിക്കുന്നതിനിടെ കൂട്ടാളിയുമായി കൂട്ടിയിടിച്ച പശ്ചിമ ബംഗാള്‍ മുന്‍ അണ്ടര്‍-19 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അങ്കിത് കേസരി (20) മരണത്തിനു കീഴടങ്ങി. ഗുരുതരമായി പരിക്കേറ്റ അങ്കിത് മൂന്ന് ദിവസമായി  ചികിത്സയിലായിരുന്നു. ഞായറാഴ്ച ആരോഗ്യനിലയില്‍ നേരിയ മാറ്റം ഉണ്ടായിരുന്നെങ്കിലും രാത്രി ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റുകയായിരുന്നു.  

ഈസ്റ്റ് ബംഗാളും ഭവാനിപൂര്‍ ക്ലബും തമ്മിലുള്ള സംസ്ഥാന നോക്കൗട്ട് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് കൊല്‍ക്കത്തയിലെ ജാദവ്പുര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഗ്രൗണ്ടില്‍ നടക്കുന്നതിനിടെയായിരുന്നു അപകടം. ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ബൗളറായ സൗരവ് മണ്ടലുമായി കൂട്ടിയിടിച്ച് വീഴുകയായിരുന്നു അങ്കിത്. സൗരവിന്റെ കൈമുട്ട് അങ്കിതിന്റെ പിന്‍കഴുത്തിലും തലയിലും ഇടിച്ചതിനെത്തുടര്‍ന്ന് ഉടനെ രക്തം ഛര്‍ദിച്ച് ബോധംകെട്ടു വീണ അങ്കിതിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

പത്തൊന്‍പതു വയസിന് താഴെയുള്ളവര്‍ക്കുവേണ്ടിയുള്ള കുച്ച് ബിഹാര്‍ ട്രോഫിയില്‍ പശ്ചിമ ബംഗാള്‍ ടീമിനെ നയിച്ച അങ്കിത് കേസരി 2014 ലെ അണ്ടര്‍-19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ 30 അംഗം സാധ്യതാപട്ടികയിലും ഇടം നേടിയിരുന്നു. സി.കെ.നായിഡു ടൂര്‍ണമെന്റില്‍ ബംഗാളിന്റെ അണ്ടര്‍-23 ടീമിനുവേണ്ടിയും അങ്കിത് കളിച്ചിട്ടുണ്ട്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍