UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബലാത്സംഗം, ലൈംഗിക അതിക്രമം ഇപ്പോള്‍ കൊലപാതകശ്രമവും; ആള്‍ദൈവം ആസാറാം ബാപ്പുവിനെതിരെ കേസുകള്‍ കൂടുന്നു

അഴിമുഖം പ്രതിനിധി

ഗുജറാത്തിലും രാജസ്ഥാനിലുമായി ബലാത്സംഗം, ലൈംഗിക അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ആസാറാം ബാപ്പുവിനെതിരെ കയ്യേറ്റത്തിനും വധശ്രമത്തിനും കൂടി കേസെടുത്തു. മാസങ്ങളായി കുറ്റകൃത്യങ്ങളിലും വിവാദങ്ങളിലും നിറഞ്ഞുനിന്ന് കുപ്രസിദ്ധനായ ആസാറാം, തനിക്കെതിരേ മൊഴി നല്‍കിയ വ്യക്തിയെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ചതിനാണ് ഇപ്പോള്‍ വീണ്ടും കേസിലകപ്പെട്ടിരിക്കുന്നത്. 

അസാറാം ബാപ്പുവിനെതിരെ അന്വേഷണം നടന്നപ്പോള്‍ ജുഡീഷ്യല്‍ കമ്മിഷന് മു്ന്നില്‍ ബാപ്പുവിനെതിരെ മൊഴി നല്‍കിയ രാജു ചന്ദക് എന്ന വ്യക്തിയെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ചു എന്നതാണ് കേസ്. ആശ്രമവാസിയായിരുന്ന രാജു ചന്ദക്, ആശ്രമത്തില്‍ മയക്കുമരുന്ന് ഉപയോഗവും ദുര്‍മന്ത്രവാദവും സാമ്പത്തിക ക്രമക്കേടുകളും നടക്കുന്നുണ്ടെന്ന് ജസ്റ്റിസ് ഡി കെ ദിവേദി കമ്മിഷന് മുമ്പാകെ മൊഴി നല്‍കിയിരുന്നു. 2009 ലാണ് ഇപ്പോഴത്തെ കേസിനാസ്പദമായ സംഭവം. ആസാറാം ബാപ്പുവും കൂട്ടുപ്രതികളായ കാര്‍ത്തിക് ഹല്‍ദാതര്‍, സഞ്ജു മലെഗാന്‍ എന്നിവര്‍ ചേര്‍ന്ന് രാജു ചന്ദക്കിനെ കൊല്ലാന്‍ ഗൂഡാലോചന നടത്തുകയും ചന്ദക്കിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു എന്നാണ് കേസ്. തനിക്കെതിരെ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ചന്ദക്കിനെ വകവരുത്താന്‍ ആസാറം തന്നെ തീരുമാനിക്കുകയായിരുന്നു എന്നാണ് ചാര്‍ജ്് ഷീറ്റില്‍ കേസ് അന്വേഷിച്ച പോലീസ് വ്യക്തമാക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ പീഡിപ്പിച്ചതിന് രാജസ്ഥാനില്‍ ജയിലിലാണ് ഇപ്പോള്‍ ആസാറം ബാപ്പു. ഭക്തിയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് സംഭവം പുറത്തറിഞ്ഞപ്പോള്‍ കേസന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥയെ അടക്കം വധഭീഷണി മുഴക്കി വിവാദങ്ങള്‍ സൃഷ്ടിച്ച വ്യക്തിയാണ് അസാറാം ബാപ്പു. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് കൂടാതെ സഹോദരിമാരെ വര്‍ഷങ്ങളോളം പീഡിപ്പിച്ചതിനും അസാറാമിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍