UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഷൂട്ടൗട്ടില്‍ കൊമ്പന്‍മാരെ മുട്ടുകുത്തിച്ച് കൊല്‍ക്കത്ത

നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും സമനില(11) പാലിച്ചതിനെത്തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് കിരീടം ചൂടി. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും സമനില(1-1) പാലിച്ചതിനെത്തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഐഎസ്എല്ലിന്റെ മൂന്ന് സീസണുകളില്‍ കൊല്‍ക്കത്തയുടെ രണ്ടാം കിരീടം നേട്ടമാണിത്.ബ്ലാസ്റ്റേഴ്‌സിന്റ രണ്ടാമത്തെ ഫൈനല്‍ തോല്‍വിയും. രണ്ടുതവണയും കൊല്‍ക്കത്തയോടായിരുന്നു മഞ്ഞപ്പടയുടെ പരാജയം.

ഷൂട്ടൗട്ടില്‍ കേരളത്തിനായി അന്റോണിയോ ജര്‍മന്‍, ബെല്‍ഫോര്‍ട്ട്, മുഹമ്ദ് റഫീഖ് എന്നിവര്‍ പന്ത് വലയിലെത്തിച്ചപ്പോള്‍ എന്‍ഡോയെയുടെയും ഹെംഗ്ബര്‍ട്ടിന്റെയും കിക്കുകള്‍ പിഴച്ചു. കൊല്‍ക്കത്തയ്ക്കായി ആദ്യ കിക്കെടുത്ത ഇയാന്‍ ഹ്യൂമിന്റെ കിക്ക് പിഴച്ചെങ്കിലും സമീഗ് ദൗത്തി, ബോര്‍ജ ഫെര്‍ണാണ്ടസ്, ജാവിയര്‍ ലാറ, ജുവല്‍ രാജ എന്നിവര്‍ പന്ത് ലക്ഷ്യത്തിലെത്തിച്ചു.

നിശ്ചിതസമയത്ത് കളിയുടെ 37-ാം മിനുട്ടില്‍ പന്ത് കൊല്‍ക്കത്തയുടെ വലയില്‍ എത്തിച്ച് മുഹമ്മദ് റാഫി ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചപ്പോള്‍ ആദ്യപകുതി തീരുന്നതിന് മുമ്പ് സെറോനോ മഞ്ഞപ്പടയുടെ പോസ്റ്റില്‍ പന്ത് എത്തിച്ച് കൊല്‍ക്കത്തയെ സമനിലയിലെത്തിച്ചു. തുടര്‍ന്ന് കരുതി കളിച്ച ഇരു ടീമുകളും നിശ്ചിത സമയത്തും അധികസമയത്തും സമനില പാലിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍