UPDATES

കായികം

‘വിവേചനത്തിന് ഇവിടെ സ്ഥാനമില്ല’; ട്രാന്‍സ്ജെന്‍ഡേഴ്സിനെ ടീമിലെടുക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ

2018 ഒക്ടോബറില്‍ പ്രധാന പങ്കാളികളുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ക്രിക്കറ്റ് നയവും മാര്‍ഗ നിര്‍ദേശങ്ങളും ക്രിക്കറ്റ് ഓസ്ട്രേലിയ ഉണ്ടാക്കിയിരുന്നു.

ട്രാന്‍സ്ജെന്‍ഡേഴ്സിനെയും ക്രിക്കറ്റിന്റെ ഭാഗമാക്കുന്ന ചരിത്രപരമായ തീരുമാനവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. ട്രാന്‍സ്ജെന്‍ഡേഴ്സിനെ എലൈറ്റ്, കമ്മ്യൂണിറ്റി ക്രിക്കറ്റില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു. 2018 ഒക്ടോബറില്‍ പ്രധാന പങ്കാളികളുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ക്രിക്കറ്റ് നയവും മാര്‍ഗ നിര്‍ദേശങ്ങളും ക്രിക്കറ്റ് ഓസ്ട്രേലിയ ഉണ്ടാക്കിയിരുന്നു. ഇതനുസരിച്ച് താരങ്ങള്‍ക്ക് തങ്ങളുടെ ലിംഗ വ്യക്തിത്വത്തിന് അനുസൃതമായി ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുക്കാം.

”ഏതെങ്കിലും തരത്തിലുള്ള വിവേചനത്തിന് കളിയില്‍ സ്ഥാനമില്ല. എല്ലാ ക്രിക്കറ്റ് കളിക്കാര്‍ക്കും ശാന്തമായ അന്തരീക്ഷത്തില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന കാര്യം ഉറപ്പുവരുത്തുന്നതിനായാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുള്ളത്”- ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ കെവിന്‍ റോബര്‍ട്‌സ് പറഞ്ഞു. ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ച നയവും മാര്‍ഗ നിര്‍ദേശങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗ്യതാ മാനദണ്ഡങ്ങളുമായി യോജിക്കുന്നതാണ്. ട്രാന്‍സ്ജെന്‍ഡേഴ്സിന് തങ്ങളുടെ ജെന്‍ഡറിന് അനുസൃതമായി കായിക രംഗത്ത് എങ്ങനെ മുന്നേറാമെന്നതിനെ കുറിച്ചുള്ള മാര്‍ഗ നിര്‍ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍