UPDATES

കൂടുതല്‍ ചികിത്സകള്‍ക്ക് അനുമതി തേടി യു എസ് നേഴ്‌സ്മാര്‍

 

 എന്‍.സി എയ്സെന്‍മാന്‍

 
വാഷിംഗ്ടണ്‍ നാളുകളായി നഴ്‌സുമാരുടെ നില ഡോക്ടര്‍മാരെക്കാള്‍ താഴേക്കിടയിലാണ് അത് പരിശോധനാമുറിയിലായാലും ശരി, രാഷ്ട്രീയക്കളരിയിലായാലും ശരി. 
 
എന്നാല്‍ AARP തൊട്ട് സാമൂഹികപ്രവര്‍ത്തകരും ആരോഗ്യപോളിസി വിദഗ്ദ്ധരും വരെയുള്ളവരുടെ സഖ്യവും സഹായവും നിമിത്തം നേഴ്‌സിംഗ് ഗ്രൂപ്പുകള്‍ ഈ അധികാര അസന്തുലിതക്ക് മാറ്റം വരുത്തുന്നതിനായി സമ്മര്‍ദ്ദം ചെലുത്തുകയാണ്. രാജ്യത്തെ നിയമനിര്‍മ്മാതാക്കളെ അനുനയിപ്പിക്കാനുള്ള ഈ ശ്രമം ഏറെ വിവാദം നിറഞ്ഞതാണ്. 
 
ബിരുദാനന്തര ബിരുദമോ അതിലും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയോ ഉള്ള നര്‌സുമാര്‍ക്ക് ഫിസിഷ്യന്റെ മേല്‌നോട്ടമില്ലാതെതന്നെ രോഗം നിര്‍ണ്ണയിക്കാനുള്ള പരിശോധനകള്‍ക്ക് നിര്‍ദ്ദേശിക്കാനും അവ വിശകലം ചെയ്യാനും മരുന്നുകള്‍ കുറിക്കാനും ചികിത്സാനടപടികള്‍ നടത്താനുമുള്ള അനുമതിക്കായാണ് രാജ്യത്തെ 11  സംസ്ഥാനങ്ങളില്‍ അവര്‍ നിയമസഹായം തേടിയിരിക്കുന്നത്. മറ്റുമൂന്നു സംസ്ഥാനങ്ങളില്‍ കൂടി ഇത്തരം നിയമരൂപീകരണം ഉണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്. 
 
ചില ഫിസിഷ്യന്‍ സംഘടനകളുടെ പ്രബലമായ എതിര്‍പ്പിനെ മറികടന്നു ഈ നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ കൊളംബിയ ഡിസ്ട്രിക്റ്റ് കൂടാതെ നര്‌സുമാരെ പ്രാക്ടീസിന് അനുവദിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം അമേരിക്കയില്‍ പതിനാറില്‍ നിന്ന് മുപ്പതായി ഉയരും. 
ഈ അധികാരമാറ്റത്തിലൂടെ രാജ്യത്താകമാനം പതിനായിരക്കണക്കിന് നര്‌സുമാര്‍ പ്രാഥമികചികിത്സാകേന്ദ്രങ്ങള്‍ തുടങ്ങിയേക്കും. ഇവ ഡോക്റ്റര്‍മാര്‍ നടത്തുന്ന ചികിത്സാകേന്ദ്രങ്ങളില്‍ നിന്ന് കാഴ്ചയില്‍ യാതൊരു മാറ്റവും തോന്നിക്കില്ല. ഇന്ന് ഏകദേശം ആറായിരത്തോളം നര്‌സുമാര്‍ സ്വന്തമായി പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. 
 
'നമ്മുടെ നിയമത്തെ പരിഷ്‌കരിച്ചാല്‍ ഉയര്‍ന്നനിലയില്‍ ആരോഗ്യ പരിരക്ഷ നല്‍കാന്‍ പ്രാപ്തിയുള്ള ആളുകള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്, യാതൊരു അധികച്ചെലവുകളും കൂടാതെതന്നെ,' അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ നേഴ്‌സ് പ്രാക്ടീഷനേഴ്‌സ് (അഅചജ) എന്ന സംഘടനയിലെ ആരോഗ്യപോളിസി വിഷയങ്ങളുടെ ഡയറക്റ്ററായ തേനിന്‍ കൊപാനോസ് പറഞ്ഞു. 'അപ്പോള്‍ സംസ്ഥാനങ്ങള്‍ ഇനി തീരുമാനിക്കേണ്ടത് ഈ സ്രോതസ്സിനെ ഉപയോഗിക്കണമോ വേണ്ടയോ എന്നതാണ്.'  
 
നേഴ്‌സ്മാരുടെ ഏറ്റവും ഒടുവിലുണ്ടായ നിയമനിര്‍മ്മാണ ഇടപെടല്‍ സംഭവിച്ചത് ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളുടെ അവസാനത്തില്‍ തുടങ്ങി തൊണ്ണൂറുകളുടെ ആദ്യം വിവിധ സംസ്ഥാനങ്ങളിലുണ്ടായ പരിശ്രമങ്ങളാണ്. ഇത്തവണ എന്തായാലും ഈ പരിശ്രമത്തിനു ദേശീയതലത്തില്‍ നേതൃത്വം വഹിക്കുന്നത് അഅചജയും മറ്റു നഴ്‌സിംഗ് സംഘങ്ങളും ചേര്‍ന്നാണ്. 2010ലെ ആരോഗ്യ പരിരക്ഷാ നിയമത്തിനുശേഷം ഡോക്ടര്‍മാരുടെ ലഭ്യതയില്‍ സന്ദേഹങ്ങളുള്ള ഉപഭോക്ത അഭിഭാഷകരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും പിന്തുണയും ഈ നടപടിക്കുണ്ട്. 
 
 
 
ജനുവരി ആദ്യത്തോടെ ഏതാണ്ട് ഇരുപത്തിയേഴ് ദശലക്ഷം ഇന്‍ഷുറന്‍സ് ഇല്ലാത്ത അമേരിക്കക്കാരാണ് ഈ നിയമത്തിന്റെ പരിരക്ഷയില്‍ വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. 2020ഓടെ അപ്പോള്‍ ഏതാണ്ട് 45,000 പ്രാഥമിക പരിരക്ഷാ ഡോക്ടര്‍മാരുടെ കുറവ് ഉണ്ടാകുമെന്ന് അസോസിയേഷന്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ കോളേജസ് പറയുന്നു. ഈ വിടവ് നികത്താന്‍ നേഴ്‌സ്മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് പരിഹാരം എന്ന് അഅഞജയുടെ കണക്റ്റിക്കട്ട് ബ്രാഞ്ചിലെ ക്ലോടിയോ ഗ്വാല്‍ടിയേരി അഭിപ്രായപ്പെട്ടു. 
'വര്‍ഷങ്ങള്‍ക്കുമുന്‍പേ നടപ്പില്‍ വരേണ്ടിയിരുന്ന നല്ല ആശയങ്ങളാണ് ഇവയെല്ലാം', അദ്ദേഹം പറഞ്ഞു. 'എന്നാല്‍ ഇപ്പോള്‍ ആരോഗ്യപരിരക്ഷാ നിയമത്തിന്റെ ടൈംടേബിള്‍ തീരുമാനിക്കപ്പെട്ടുകഴിഞ്ഞപ്പോള്‍ ഇത് നടപ്പില്‍ വരേണ്ടത് അത്യാവശ്യമായി തീര്‍ന്നിരിക്കുന്നു.  
 
നേഴ്‌സ്മാര്‍ വിശ്വാസസംഘടനകളുടെയും സാമൂഹികപ്രവര്‍ത്തകരുടെയും രോഗീസംഘങ്ങളുടെയും നാഷണല്‍ ഗവര്ണര്‍സ് അസോസിയേഷന്റെയും പിന്തുണ നേടിക്കഴിഞ്ഞു. ഒരുപക്ഷെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന പിന്തുണ വന്നത് വൈദ്യശാസ്ത്രത്തിന്റെ ശ്രേഷ്ഠസ്ഥാപനമായ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസില്‍ നിന്നാണ്. ആരോഗ്യപരിരക്ഷാനിയമത്തിനുശേഷം 2010ല്‍ പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില് നേഴ്‌സ്മാര്‍ നടത്തുന്ന പ്രാക്ടീസുകള്‍ സുരക്ഷിതമല്ല എന്നതിന് തെളിവൊന്നും കഛങ പാനല്‍ കണ്ടെത്തിയിട്ടില്ല. നേഴ്‌സ്മാര്‍ക്ക് പ്രാക്ടീസ് നടത്താനും അതുവഴി അവരുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും ഡോക്ടര്‍മാരുടെ ഇടപെടലുകളില്ലാതെ പൂര്‍ണ്ണഉപയോഗത്തിലെത്തിക്കാനും 'സമയമായിരിക്കുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്. 
അടുത്തവര്ഷം മുതല്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന അതെ നിരക്കില്‍ തന്നെ നേഴ്‌സ്മാര്‍ നടത്തുന്ന പ്രാക്ടീസ്‌കള്‍ക്കും ഇന്‍ഷുറന്‍സ് തുകകള്‍ നല്‍കേണ്ടതാനെന്നും ആരോഗ്യപരിരക്ഷാനിയമം പറയുന്നു. (എങ്കിലും ഡോക്ടര്‍മാരുടെ നിരക്കിനേക്കാള്‍ 85 ശതമാനം നേഴ്‌സ്മാര്‍ക്കു നല്‍കുന്ന മെഡികെയര്‍ സംവിധാനം തുടരും.) 
 
എന്നാല്‍ നേഴ്‌സിംഗ് സംഘങ്ങളോട് അനുഭാവമുള്ള ചില സര്‍ക്കാര്‍ നിയമവിദഗ്ധര്‍ പോലും സാധാരണമായ റോക്ക് വെല്‍ മോഡലില്‍ ഒരു കുടുംബത്തിന്റെ ആരോഗ്യപരിരക്ഷ ഒരു പരിചയസമ്പന്നനായ എം ഡി നടത്തുന്ന രീതി വേണ്ടെന്നുവയ്ക്കാന്‍ വിമുഖരാണ്. 
'നമുക്കെല്ലാം പ്രായമേറുകയാണ്, നമ്മുടെ മാതാപിതാക്കള്‍ക്ക് ലഭിച്ചത് പോലെയുള്ള വൈദ്യപരിചരണം നമുക്ക് മതിയാവില്ല എന്ന് നാം തിരിച്ചരിഞ്ഞതുമാണ്.', നേഴ്‌സ്മാരുടെ അധികാരം വ്യാപിപ്പിക്കുന്നതിനുള്ള കമ്മിറ്റിയുടെ ചെയര്‍മാനായ കെന്റക്കി സ്‌റേറ്റ് സെനറ്റര്‍ ജോണ് ഷിക്കേല്‍ ആര്‍ ഷിക്കേല്‍ പറഞ്ഞു. ചെറിയ അസുഖങ്ങള്‍ക്ക് അടുത്തുള്ള ഒരു മരുന്ന് കടയിലെ ക്ലിനിക്കിലാണ് ചികിത്സ തേടുന്നതെന്നും അവിടെ നേഴ്‌സ്മാര്‍ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രാഥമികചികിത്സയില്‍ ഉള്‍പ്പെടുന്ന എല്ലാ ചികിത്സകളും നേഴ്‌സ്മാര്‍ ഏറ്റെടുക്കുന്നതില്‍ അദ്ദേഹം വിസമ്മതം പ്രകടിപ്പിച്ചു. 'പരിചരണത്തിന്റെ നിലവാരം നമ്മള്‍ താഴത്തുകയാവുമോ എന്നാണു എന്റെ പേടി', ഷിക്കേല്‍ പറഞ്ഞു. എല്ലാ വശത്ത് നിന്നും സമ്മര്‍ദ്ദങ്ങള്‍ ഉണ്ടെന്നു അദ്ദേഹം പറഞ്ഞു. കൂടുതല്‍ പഠിച്ച് അടുത്ത ലെജിസ്ലേറ്റീവ് അസംബ്‌ളിയില്‍ വോട്ടുചെയ്യാന്‍ ആയാല്‍ മതിയെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. 
 
പ്രാഥമികപരിരക്ഷയില്‍ ഉന്നതപഠനം നടത്തിയവരുള്‍പ്പടെയുള്ള നേഴ്‌സ്മാരുടെയും ഡോക്ടര്‍മാരുടെയും വിദ്യാഭ്യാസങ്ങളിലെ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ഫിസിഷ്യന്‍മാരുടെ സംഘങ്ങളും രംഗത്തെത്തിയിട്ടുണ്ട്. നഴ്‌സിംഗില്‍ ഒരു ബിരുദം ലഭിക്കുന്ന നേഴ്‌സ്മാര്‍ അതിനു ശേഷം ഏതാണ്ട് രണ്ടര മുതല്‍ മൂന്നു വര്ഷം വരെ പഠിക്കുമ്പോഴാണ് ബിരുദാനന്ദരബിരുദം കിട്ടുന്നത്. ഒരു വര്ഷം കൂടി പഠിച്ചാല്‍ പി എച്ച് ടിയും ലഭിക്കും. 2015 മുതല്‍ പഠിച്ചിറങ്ങുന്ന നേഴ്‌സുമാര്‍ക്ക് ഇത്ര പഠനം മതിയാകും. അതിനു ശേഷം കൂടുതല്‍ പരിശീലനമോ റെസിഡന്‍സിയോ ആവശ്യമാകുന്നില്ല. 
 
എന്നാല്‍ ഫിസിഷ്യന്‍മാര്‍ വിവിധ സയന്‍സ് വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ബിരുദം നേടുകയും അതിനു ശേഷം നാല്വര്ഷം മെഡിക്കല്‍ സ്‌കൂളില്‍ ചെലവിടുകയും അതിനു ശേഷം ചുരുങ്ങിയത് മൂന്നു വര്ഷം നീളുന്ന റെസിഡന്‍സി പ്രോഗ്രാമില്‍ പങ്കെടുക്കുകയും ചെയ്യണം. 
കൂടുതലായി നേടുന്ന ഈ പരിശീലനത്തിന്റെ അര്‍ഥം നേഴ്‌സ്മാര്‍ക്ക് മനസിലാക്കാന്‍ കഴിയാതെ വന്നേക്കാവുന്ന സാഹചര്യങ്ങള്‍ കൂടി തിരിച്ചറിയുന്നതിനു കുടുംബ ഡോക്ടര്‍മാര്‍ പ്രാപ്തരാണ് എന്നാണ്, അമേരിക്കന്‍ അക്കാദമി ഓഫ് ഫാമിലി ഫിസിശ്യന്‍സിന്റെ നിയുക്ത പ്രസിഡന്റ് ആയ റീഡ് ബ്ലാക്ക്‌വെല്‌ടെര്‍ പറഞ്ഞു.  
 
തുടര്‍ച്ചയായ ശ്വാസകോശ അനുബാധകലുമായി എത്തുന്ന ഒരു രോഗി എച്ച് ഐ വി ബാധിതനാനെന്നു തിരിച്ചറിയാനോ രക്താതിസമ്മര്‍ദ്ദം, ശ്വാസകോശപ്രശ്‌നങ്ങള്‍, പ്രമേഹം എന്നിങ്ങനെ പലവിധ അസുഖങ്ങള്‍ ഉള്ള ഒരാള്‍ക്ക് വരുന്ന ചുമയുടെ വിവിധ വശങ്ങള്‍ മനസിലാക്കാനോ കഴിയുക കുടുംബഫിസിശ്യനാവും. 'കാരണം ഒരു ഫിസിഷ്യന് വ്യക്തമല്ലാത്ത രോഗലക്ഷണങ്ങള്‍ കണ്ടാലും അതിനെ പൂര്‍ണ്ണമായി അവലോകനം ചെയ്യാനും എന്താണ് വേണ്ടതെന്ന് തീരുമാനിക്കുവാനും വേണ്ടത്ര പരിശീലം ലഭിക്കുന്നുണ്ട്.', അദ്ദേഹം പറഞ്ഞു. 
കൂടുതല്‍ ഏകോപനപ്പെട്ടു നടക്കേണ്ട ആരോഗ്യപരിരക്ഷകളെ വീണ്ടും തമ്മില്‍ അകറ്റാന്‍ മാത്രമേ നേഴ്‌സ്മാര്‍ നടത്തുന്ന  പ്രാക്ടീസുകള്‍ ഉപകരിക്കൂ എന്ന് ഫിസിശ്യന്മാരുടെ സംഘങ്ങള്‍ അഭിപ്രായപ്പെടുന്നു. 
 
'ഓരോ അംഗവും അവര്‍ക്ക് ലഭിച്ച പരിശീലനത്തില്‍ ഏറ്റവും മികച്ചത് ചെയ്യുന്ന തരാം ഒരു കൂട്ടായ പരിചരണമാന് ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ നല്‍കുക.', അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിയുക്ത പ്രസിഡന്റ് ആയ എദ്രിസ് ഡീ ഹോവെന്‍ അഭിപ്രായപ്പെട്ടു. 
ഫിസിഷ്യന്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ഉത്സുകരാനെന്നും എന്നാല്‍ പിന്നോക്കാവസ്ഥയിലുള്ള സമൂഹങ്ങളില്‍ ഡോക്ടര്‍മാരുടെ കുറവ് ഉള്ളതിനാല്‍ ഇത് പ്രായോഗികമല്ലെന്നും നേഴ്‌സ് പ്രാക്ടീഷണര്‍മാര്‍ പറയുന്നു. മനുഷ്യന്റെ ശാരീരികവും സാമൂഹികവുമായ വശങ്ങളെക്കൂടി പരിഗണിച്ചു ചികിത്സിക്കുന്നതില്‍ തങ്ങള്‍ക്കുള്ള വൈദഗ്ധ്യം അവരെ പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിനു ഒരേ പോലെ പ്രാപ്തരാക്കുന്നു എന്നും അവര്‍ പറയുന്നു. 
 
'ഞങ്ങള്‍ ഇവിടെ സ്തനാര്‍ബുദം, ഓവേറിയന്‍ അര്‍ബുദം പ്രോസ്റ്ററെറ്റ് അര്‍ബുദം എന്നിവ ഇവിടെ തിരിച്ചറിഞ്ഞിട്ടുണ്ട്,' നോര്‍ത്ത് വെസ്റ്റ് നേഴ്‌സ് പ്രാക്ടീഷണര്‍ അസ്സോസ്സിയേട്ട്‌സ് എന്ന സ്ഥാപനം നടത്തുന്ന എറിന്‍ ബാഗ്‌ഷോ പറയുന്നു. 'ഞങ്ങള്‍ രക്താര്‍ബുദം, കഠിനമായ ഹൃദ്രോഗം, പ്രമേഹം ഇവയെല്ലാം കണ്ടിട്ടുണ്ട് ഇവിടെ. പള്‍മോണറി എംബോലിസവുമായി വന്നു ഉടന്‍ എമര്‍ജന്‍സി മുറിയില്‍ കൊണ്ടുപോകേണ്ടി വന്ന കേസുകള്‍ ഇവിടെ ഞങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്…. നേഴ്‌സ്മാര്‍ക്ക് ഒട്ടും സന്ക്കീര്ന്നമാല്ലാത്ത നിസാരപ്രശ്‌നങ്ങള്‍ മാത്രമേ പരിഹരിക്കാനാകൂ എന്നൊരു ധാരണയുണ്ട്. അത് ശരിയല്ല.' 
 
മേരിലാന്‍ഡില്‍ നേഴ്‌സ് ആയ കാരെന്‍ മില്ലെറ്റ് താഴ്ന്ന വരുമാനക്കാര്‍ താമസിക്കുന്ന പ്രദേശത്തുല്ല തന്റെ വീട്ടില്‍ ദരിദ്രരായ ലാറ്റിനോ കുടിയേറ്റക്കാര്‍ക്കായി ഒരു പരിശോധാകേന്ദ്രം രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. ഈ അടുത്ത ഒരു പ്രഭാതത്തില്‍ മില്ലട്ടിന്റെ ചെറിയ കാത്തിരിപ്പു മുറിയില്‍ നിറയെ ഉണ്ടായിരുന്നത് എമര്‍ജന്‍സി മുറികളില്‍ പ്രാഥമിക ചികിത്സകള്‍ക്ക് എത്തുന്ന തരം രോഗികളാണ്: തന്റെ തടി കുറയ്ക്കല്‍ പ്രോഗ്രാമിന്റെ പുരോഗതി പരിശോധിക്കാന്‍ എത്തിയ ഒരു സ്ത്രീ; വാര്‍ഷിക പാപ് സ്മിയര്‍ പരിശോധനയ്‌ക്കെത്തിയ ഒരാള്‍, ഒവേറിയന്‍ സിസ്ട്ടിനും യൂട്ടെരിന്‍ ഫൈബ്രോയിടുകള്‍ക്കും ചികിത്സ തേടിയെത്തിയ ഒരു സ്ത്രീ. ജോലിയില്‍ നിന്ന് സമയം എടുക്കാന്‍ കഴിയാത്ത രോഗികള്‍ക്കായി മില്ലറ്റ് ശനിയാഴ്ചകളില്‍ കൂടുതല്‍ നേരം പരിശോധിക്കാറുണ്ട്. പല സ്വകാര്യ ഫിസിശ്യന്മാരില്‍ നിന്നും വ്യത്യസ്തമായി അവര്‍ പുതിയ മേടിക്‌ഐട് രോഗികളെയും ചികിത്സിക്കാറുണ്ട്. ഇന്‍ഷുറന്‍സ് ഇല്ലാത്ടവരെ അവര്‍ 49 ഡോളറിനു ചികിത്സിക്കും, ഈ തുക പല പ്രാഥമിക ചികിത്സാഡോക്ടര്‍മാര്‍ വാങ്ങുന്നതിലും വളരെ കുറവാണ്. 
 
പെറുവിയന്‍ മാതാപിതാക്കള്‍ക്ക് ജനിച്ച 49കാരിയായ മില്ലറ്റ് രോഗികളോട് മാതൃഭാവത്തില്‍ ഇടപെടുന്ന ഒരാളാണ്. താണ വരുമാനത്തിലുള്ളവരെ ചികിത്സിക്കുന്നത് ഒരു സ്വകാര്യസന്തോഷമാനെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ അവരുടെ ചെലവുകള്‍ നിയന്ദ്രിക്കാനായ് അവര്‍ക്ക് വിഷമമേറിയ ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നിട്ടുണ്ട്. ഓരോ ഒന്നിടവിട്ട ആഴ്ചയിലും ഒരു ആശുപത്രിയില്‍ ജോലി ചെയ്താണ് അവര്‍ പണം സമ്പാദിക്കുന്നത്, അവര്‍ ഇതേ വരെ ജോലിക്ക് ആരെയും എടുത്ത്തിട്ടുമില്ല. 'ഞാന്‍ തന്നെയാണ് എല്ലാം ചെയ്യുന്നത്,' അവര്‍ പറഞ്ഞു, 'ബുക്കിംഗ്, പണമിടപാടുകള്‍ ചിലപ്പോഴൊക്കെ ബാത്ത്‌റൂം വൃത്തിയാക്കുന്നതും ഞാന്‍ തന്നെ.' 
 
 
(വാഷിംഗ് ടണ്‍ പോസ്റ്റ്)
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍