UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വന്ദേമാതരം വിളിക്കാന്‍ ഭീഷണിപ്പെടുത്തി ഇമാമിന് ബജറംഗ് ദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം

അമര്‍നാഥ് യാത്രികര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചു നടത്തിയ മാര്‍ച്ചിനൊടുവിലാണ് ഇമാമിനെ മര്‍ദ്ദിച്ചത്

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു നേരേ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ ബജറംഗ് ദള്‍ പ്രവര്‍ത്തകര്‍ മുസ്ലിം ഇമാമിനെ ആക്രമിച്ചു. ഹരിയാനയിലെ ഹിസാറിലാണ് സംഭവം. നൂറ്റമ്പതോളം വരുന്ന ബജറംഗ് ദള്‍ പ്രവര്‍ത്തകര്‍ ഇമാമയ അബിദ് ഹുസൈനോട് വന്ദേമാതരം, ഭാരത് മാതാ കീ ജയ് വിളിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇവരുടെ ഭീഷണിക്കു വഴങ്ങാതിരുന്നതോടെ ആബിദിനെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം.

തനിക്കെതിരേ നടന്ന അക്രമത്തില്‍ രാജീവ് നഗര്‍ സ്വദേശിയായ അബിദ് ഹുസൈന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തിരിച്ചറിയാന്‍ കഴിയാത്ത 150 ഓളം പേരാണ് തന്നെ ആക്രമിച്ചതെന്നാണ് അബിദിന്റെ പരാതിയെന്നും അതിനാല്‍ തന്നെ ആരെയൊക്കെ പ്രതിചേര്‍ത്ത് എഫ് ഐആര്‍ തയ്യാറാക്കണമെന്ന അന്വേഷണത്തിലാണ് തങ്ങളെന്നും പൊലീസ് പറഞ്ഞു.

അതേസമയം ഇമാമിനെ ആക്രമിച്ചവരെന്നു പറയുന്ന ബജറംഗ് ദള്‍ പ്രവര്‍ത്തകര്‍ കടുത്ത മതവിദ്വേഷവാദങ്ങളാണ് ഉയര്‍ത്തുന്നത്. മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളിലെ ഹിന്ദുക്കളെല്ലാം അരക്ഷിതരാണ്. ഒരു മുസല്‍മാനെയും ഇവിടെ ജീവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, എല്ലാവരെയും പുറത്താക്കുന്ന കാര്യം ഞങ്ങള്‍ ഉറപ്പു വരുത്തും. മുസ്ലിങ്ങള്‍ അനധികൃതമായാണ് ഇന്ത്യയില്‍ താമസിക്കുന്നതെന്നും ബജറംഗ് ദള്‍ ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍