ബാര്‍കോഴ എന്നത് വെറുമൊരു ആരോപണമല്ല. മറിച്ച് സത്യമാണ്. മാണി നേരിട്ടാണ് 1 കോടി രൂപ വാങ്ങിയത്. അതും മൂന്നുപ്രാവശ്യമായി. ബാക്കി നാലുകോടി രൂപകൂടി ഉടനെ കൊടുത്തിരുന്നുവെങ്കില്‍ കേരളത്തിലെ ഒരു ബാറുപോലും പൂട്ടില്ലായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കെ.എം. മാണിയുടെ അടുക്കലേക്ക് പറഞ്ഞുവിടുന്നത്.
എന്റെ കാഴ്ചപ്പാടില്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ വച്ച് ഏറ്റവും വലിയ കള്ളനാണ് വെള്ളാപ്പള്ളിനടേശന്‍. എസ്.എന്‍. ട്രസ്റ്റിന്റെ മുഴുവന്‍ വരുമാനവും അയാളുടെ കുടുംബത്തിലേക്കാണ് കൊണ്ടുപോകുന്നത്. അതും നേരെ ചൊവ്വെയുള്ള പണമല്ല. അഴിമതിയില്‍ക്കൂടെ ഉണ്ടാക്കുന്ന പണം.മംഗളം ഓണ്‍ലൈനിനു നൽകിയ അഭിമുഖത്തിലാണ് വിവാദ വെളിപ്പെടുത്തലുമായി ബാര്‍ കോഴക്കേസിലെ പ്രതിനായകന്‍ ബിജുരമേശ് രംഗത്തെത്തിയിരിക്കുന്നത്. അഭിമുഖം മുഴുവൻ വായിക്കാൻ…
http://www.mangalam.com/latest-news/268880