അഴിമുഖം പ്രതിനിധി
ബാര്‍ കോഴക്കേസില്‍ ലോകായുക്തയുടെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസ് പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന പരാതി പരിഗണിച്ചാണ് സ്റ്റേ. ബിജു രമേശ് സമര്‍പ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി.
കോഴക്കേസില്‍ ലോകായുക്തയ്ക്ക് പരാതി നല്‍കിയ ഖാലിദ് മുണ്ടപ്പിള്ളി തന്റ കയ്യില്‍ മാധ്യമ വാര്‍ത്തകളല്ലാതെ വേറെ തെളിവുകളൊന്നുമില്ലെന്ന് ലോകായുക്ത മുമ്പാകെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഹൈക്കോടതി തന്നെ ഇക്കാര്യത്തില്‍ ലോകായുക്തയോട് വിശദീകരണം ചോദിച്ചിരുന്നു.