UPDATES

ട്രെന്‍ഡിങ്ങ്

ബീഫ് കഴിക്കുന്നവരെ പരസ്യമായി തൂക്കിലേറ്റണം; വിഎച്പി നേതാവ് സാധ്വി സരസ്വതി

ഗോ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ ഇതാണു നല്ല വഴി

ബീഫ് കഴിക്കുന്നവരെ പരസ്യമായി തൂക്കി കൊല്ലണമെന്ന് വിശ്വഹിന്ദു പരിഷത് നേതാവ് സാധ്വി സരസ്വതി. ഗോവയിലെ പനാജിയില്‍ നടന്നുവരുന്ന അഖില ഭാരതിയ ഹിന്ദു അധിവേശനില്‍(150 ഹിന്ദു സംഘടനകളുടെ സമ്മേളനം) പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു സാധ്വി സരസ്വതി ഈ ആവശ്യം ഉന്നയിച്ചതെന്നു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം ശിക്ഷ നടപടികളിലൂടെ മാത്രമെ ഗോസംരക്ഷണത്തെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകൂ എന്നാണു സാധ്വി സരസ്വതി പറയുന്നത്.

ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നത്, ആരാണോ അഭിമാനപ്രശ്‌നമായി ബീഫ് കഴിക്കാന്‍ ആഗ്രഹിക്കുന്നത് അവരെ പരസ്യമായി തൂക്കി കൊല്ലണം. അതോടെ ജനങ്ങള്‍ മനസിലാക്കും ഗോ സംരക്ഷണം അവരുടെ ഉത്തരവാദിത്വമാണെന്ന്; സാധ്വിയുടെ വാക്കുകള്‍.

സനാതന്‍ സന്‍സതയുടെ പോഷകഘടകമായ ഹിന്ദു ജനജാഗ്രതി സമിതി സംഘടിപ്പിക്കുന്ന യോഗത്തില്‍ സംസാരിക്കവെ പ്രകോപനപരമായ വേറെയും ആവശ്യങ്ങള്‍ സാധ്വി സരസ്വതിയില്‍ നിന്നും ഉണ്ടായി. ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായി കഴിഞ്ഞാല്‍ രാജ്യത്തെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഖര്‍ വാപ്പസി നടത്താന്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം മറ്റു രാജ്യങ്ങളില്‍ ഹിന്ദുക്കള്‍ അനുഭവിക്കുന്ന അതേ സാഹചര്യങ്ങള്‍ ഇവിടെ നിങ്ങളും അനുഭവിക്കേണ്ടി വരുമെന്നാണു സാധ്വിയുടെ മുന്നറിയിപ്പ്. രാജ്യം ഭരണഘടനയില്‍ നിന്നല്ല, സന്യാസികളില്‍ നിന്നാവണം അധികം ഉപദേശങ്ങള്‍ സ്വീകരിക്കേണ്ടതെന്നും സാധ്വി സരസ്വതി പറഞ്ഞുവച്ചു.

ആയുധനിയമത്തില്‍ മാറ്റം വരുത്തണമെന്നും വിശ്വാസങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആയുധമെടുക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്നും സാധ്വി സരസ്വതി ആവശ്യപ്പെടുന്നതായി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍