UPDATES

ട്രെന്‍ഡിങ്ങ്

മുസ്ലീം യുവാവും ഹിന്ദു യുവതിയും വിവാഹിതരായി: ലവ് ജിഹാദ് എന്ന് പറഞ്ഞ് യുപിയില്‍ ബിജെപിയുടെ അക്രമം

ഇത് ഞങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും എത്രകാലം ഇവര്‍ പൊലീസിന് പിന്നില്‍ ഒളിച്ചിരിക്കുമെന്ന് നോക്കാമെന്നും ബജ്രംഗ്ദള്‍ പ്രവിശ്യാ കണ്‍വീനര്‍ ബല്‍രാജ് ഡംഗര്‍ പറഞ്ഞു.

മുസ്ലീം യുവാവും ഹിന്ദു യുവതിയും വിവാഹിതരായത് ലവ് ജിഹാദിന്റെ ഭാഗമായി ആണെന്ന് പറഞ്ഞ് ഉത്തര്‍പ്രദേശിലെ ഗാസിയ ബാദില്‍ ബിജെപിയും സംഘപരിവാര്‍ സംഘടനയായ ബ്രജ്രംഗ് ദളും അക്രമമഴിച്ചുവിട്ടു. ബിജെപി, ബജ്രംഗ് ദള്‍ അക്രമികള്‍ പൊലീസുമായും ഏറ്റുമുട്ടി. 33 കാരനായ മന്‍സൂര്‍ ഹര്‍ഹത് ഖാനം 28കാരിയായ നുപുര്‍ സിംഗാളുമാണ് പ്രത്യേക വിവാഹ നിയമ പ്രകാരം മതാചാരങ്ങളില്ലാതെ വിവാഹിതരായത്. രാജ് നഗറിലെ വധുവിന്റെ വീട്ടില്‍ വിവാഹ സല്‍ക്കാരം സംഘടിപ്പിച്ചിരുന്നു. ബിജെപി ഗാസിയാബാദ് പ്രസിഡന്റ് അജയ് ശര്‍മയുടെ നേതൃത്വത്തിലുള്ള വലിയ സംഘം വീടിന് മുന്നിലെത്തി പ്രശ്‌നമുണ്ടാക്കി. റോഡില്‍ കുത്തിയിരുന്ന പ്രതിഷേധിച്ച് വാഹന ഗതാഗതം തടസപ്പെടുത്തി.

ആള്‍ക്കൂട്ടം പിരിഞ്ഞുപോവാതെ സംഘര്‍ഷം തുടര്‍ന്നപ്പോള്‍ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി. കഴിഞ്ഞ രണ്ട് ദിവസമായി ഈ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ കോളുകള്‍ വരുന്നതായി യുവതിയുടെ പിതാവ് പുഷ്‌പേന്ദ്ര കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിവാഹം നടത്താന്‍ കുടുംബങ്ങള്‍ അനുവാദം വാങ്ങിയില്ലെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതായുമാണ്‌ ബിജെപി നേതാക്കള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്.

ഇത് തങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും എത്രകാലം ഇവര്‍ പൊലീസിന് പിന്നില്‍ ഒളിച്ചിരിക്കുമെന്ന് നോക്കാമെന്നുമാണ് ബജ്രംഗ്ദള്‍ പ്രവിശ്യാ കണ്‍വീനര്‍ ബല്‍രാജ് ഡംഗറിന്റെ വെല്ലുവിളി. ബിജെപി, ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍