UPDATES

ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ ബോംബേറ്; പിന്നില്‍ സിപിഎം എന്നു നേതാക്കള്‍

അഴിമുഖം പ്രതിനിധി

ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിനു നേരെയുണ്ടായ ബോംബ് ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. സിപിഎം ആസൂത്രിതമായി നടത്തിയ ആക്രമണമാണെന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ അറിവോടെയാണ് ഇതെന്നും ബിജെപി നേതാവ് കൃഷ്ണദാസ് ആരോപിച്ചു.

കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളാണ് ആക്രമണത്തിന് വഴിവെച്ചതെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു. സംഭത്തില്‍ പ്രതിഷേധിച്ചു ബിജെപി
 പത്ത് മണിക്ക് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും.

പൊലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തിവരുകയാണ്. ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. ആക്രമണം നടത്തിയത് ഏറു പടക്കം കൊണ്ടാണെന്നും നിലവില്‍ ആരെയും സംശയമില്ലെന്നുമാണ് പോലീസ് ഭാഷ്യം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും പോലീസ് പറഞ്ഞു.

തിരുവനന്തപുരം കുന്നുകുഴിയിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയാണ് ബോംബ് ആക്രമണം നടന്നത്. ബുധനാഴ്ച അര്‍ദ്ധരാത്രി 11.45 ഓടെയാണ് സംഭവം. സംഭവത്തെക്കോുറിച്ച് ജീവനക്കാര്‍ പറയുന്നത് ബൈക്കിലെത്തിയ രണ്ടംഗ സംഘം ബിജെപി സംസ്ഥാന കമ്മിറ്റിയുടെ കെട്ടിടത്തിനു നേരെ നാടന്‍ ബോംബെറിഞ്ഞുവെന്നാണ്. ആക്രമണം നടക്കുമ്പോള്‍ പാര്‍ട്ടിയുടെ നേതാക്കളാരും ഓഫീസില്‍ ഇല്ലായിരുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍