UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുന്നപ്രയില്‍ കാണാതായ യുവാവിനെ കൊന്ന് കുഴിച്ചിട്ടു; മനുവിന്റെ മൃതദേഹം വിവസ്ത്രമാക്കപ്പെട്ട നിലയില്‍

അഞ്ച് ദിവസമായിട്ടും മൃതദേഹം കിട്ടാത്തതിനാല്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുകയായിരുന്നു

ആലപ്പുഴ പുന്നപ്രയില്‍ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കാണാതായ യുവാവിനെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പുന്നപ്ര പറവൂര്‍ സ്വദേശി മനുവിന്റെ മൃതദേഹമാണ് ഗലീലിയ കടപ്പുറത്തു നിന്നും കണ്ടെത്തിയത്. നേരത്തെ പിടിയിലായ പ്രതികളില്‍ ചിലര്‍ മൃതദേഹം കടലില്‍ തള്ളിയെന്നാണ് മൊഴി നല്‍കിയത്.

അഞ്ച് ദിവസമായിട്ടും മൃതദേഹം കിട്ടാത്തതിനാല്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുകയായിരുന്നു. അഞ്ച് അടിയിലധികം താഴ്ചയില്‍ കുഴിച്ചിട്ട മൃതദേഹം വിവസ്ത്രമാക്കപ്പെട്ട നിലയിലാണ്. ശരീരത്തിലും തലയിലും ക്ഷതമേറ്റ പാടുകളുണ്ട്. ഇന്ന് പിടിയിലായവരില്‍ സെബാസ്റ്റ്യന്‍ ആണ് കൊലപാതകം സംബന്ധിച്ച് വ്യക്തമായ വിവരം പങ്കുവച്ചത്. ഇയാള്‍ തന്നെയാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം കാട്ടിക്കൊടുത്തതും.

നേരത്തെ പിടിയിലായ പത്രോസ്, സൈമണ്‍ എന്നിവര്‍ അന്വേഷണം വഴിതിരിച്ചു വിടുന്ന മൊഴിയാണ് നല്‍കിയത്. മൃതദേഹം കല്ലുകെട്ടി കടലില്‍ ഉപേക്ഷിച്ചെന്നായിരുന്നു ഇവരുടെ മൊഴി. ആ വഴിക്കാണ് പോലീസ് അന്വേഷണം നീങ്ങിയതും. മുമ്പുണ്ടായ വഴക്കിനെ തുടര്‍ന്ന് വിരോധമുള്ള പ്രതികളെ തിങ്കളാഴ്ച രാത്രി മനു പുന്നപ്രയിലെ ബാറില്‍ വച്ച് കണ്ടുമുട്ടുകയായിരുന്നു. ഇത് തര്‍ക്കത്തിലും അടിപിടിയിലും കലാശിച്ചു. മര്‍ദ്ദനമേറ്റ് അവശനായ മനുവിനെ സ്‌കൂട്ടറിന്റെ നടുക്കിരുത്തി കടല്‍ത്തീരത്തേക്ക് കൊണ്ടുപോകുകയും കൂടുതല്‍ പേരെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയുമായിരുന്നു.

കേസില്‍ ജോണ്‍ പോള്‍, ഓമനക്കുട്ടന്‍ തുടങ്ങിയവരും പിടിയിലായിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

also read:‘സിഐയുടെ ഓഫീസില്‍ വച്ച് അച്ഛന്‍ പൊട്ടിക്കരഞ്ഞു’; വെളിപ്പെടുത്തലുമായി ആത്മഹത്യ ചെയ്ത എഎസ്‌ഐയുടെ മകന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍