UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോഴിക്കോട് സിപിഎം ജില്ല കമ്മിറ്റി ഓഫിസിനു നേര്‍ക്ക് ബോംബേറ്

കോഴിക്കോട് ജില്ലയില്‍ ഇന്നു എല്‍ഡിഎഫ് ഹര്‍ത്താല്‍

സിപിഎം കോഴിക്കോട് ജില്ല കമ്മിറ്റി ഓഫിസിലേക്ക് ബോംബെറിഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഇന്നു എല്‍ഡിഎഫ് ഹര്‍ത്താര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ ജില്ല സെക്രട്ടറി പി മോഹനന്‍ ജില്ല കമ്മിറ്റി ഓഫിസില്‍ വന്നിറങ്ങിയ ഉടനെയായിരുന്നു ബോംബേറ്. മുറ്റത്ത് നിര്‍ത്തിയിരുന്ന ഒരു സ്‌കൂട്ടര്‍ ബോംബേറില്‍ തകര്‍ന്നു. ബോംബിന്റെ ചീളുകള്‍ ഓഫിസ് വരാന്തയില്‍ ചിതറി വീണിട്ടുണ്ട്.

നാലുപേരാണ് ബോംബെറിഞ്ഞതെന്നും തന്നെയായിരുന്നു ലക്ഷ്യം വച്ചതെന്നും പി മോഹനന്‍ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. ആര്‍എസ്എസ് ആണ് ബോംബേറിനു പിന്നിലെന്നാണു മോഹനന്‍ ആരോപിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Pസിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ ഡല്‍ഹി എകെജി ഭവനില്‍ ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടന്നിരുന്നു. പ്രകടനത്തിനിടയില്‍ ബിജെപി, ആര്‍എസ്എസ് ഓഫിസുകള്‍ക്കുനേരെയും കല്ലേറുകള്‍ നടന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കോഴിക്കോട് അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍