UPDATES

ട്രെന്‍ഡിങ്ങ്

ഇതാദ്യമായാണ് അവള്‍ ഇങ്ങനെ ഒറ്റയ്ക്കായത്: ശ്രീദേവിയെ അവസാനമായി കണ്ടതിനെക്കുറിച്ച് ബോണി കപൂര്‍

1994ല്‍ ബംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ ഇതുപോലെ ശ്രീദേവിയെ നേരത്തെ അറിയിക്കാതെ സര്‍പ്രൈസുമായി ബോണി എത്തിയിരുന്നു. അതിന്റെ ആവര്‍ത്തനം ബോണിക്ക് സമ്മാനിച്ചത് ദുരന്തമാണ് എന്ന് മാത്രം.

നടി ശ്രീദേവിയെ അവസാനമായി കണ്ടതിനെക്കുറിച്ച് പറയുകയാണ് ഭര്‍ത്താവ് ബോണി കപൂര്‍. സുഹൃത്തിനോടാണ് ബോണി മനസ് തുറന്നത്. 30 വര്‍ഷമായി തന്റെ സുഹൃത്തായ ബോളിവുഡ് ട്രേഡ് അനലിസ്റ്റ് കോമള്‍ നഹ്തയോട്. ഭാര്യക്ക് സര്‍പ്രൈസ് കൊടുക്കാനുള്ള തന്റെ ദുബായ് യാത്രയെക്കുറിച്ച്. അവസാനമായി ബാത്ത് ടബില്‍ മുങ്ങിക്കിടക്കുന്ന നിലയില്‍ ശ്രീദേവിയെ കണ്ടതിനെക്കുറിച്ച് – തന്റെ ബ്ലോഗില്‍ എഴുതിയ ബോണിയുടെ അനുഭവം പങ്കുവയ്ക്കല്‍ കോമള്‍ നഹ്ത ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

രാത്രി എട്ട് മണിയോടെയാണ് ബോണി ശ്രീദേവിയുടെ മുറിയിലെത്തിയത്. ദുബായ് ജുമെയ്‌റ എമിറേറ്റ്‌സ് ടവേഴ്‌സ് ഹോട്ടലിലെ 2201ാം നമ്പര്‍ മുറി. വിളിച്ചിട്ട് പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്ന് ബോണി വാതില്‍ തള്ളി തുറക്കുകയായിരുന്നു. ബാത്ത് റൂം അകത്ത് നിന്ന് ലോക്ക് ചെയ്തിരുന്നില്ല. ബോണി മരിച്ചുകിടക്കുന്ന ശ്രീദേവിയെ കണ്ടു. 1994ല്‍ ബംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ ഇതുപോലെ ശ്രീദേവിയെ നേരത്തെ അറിയിക്കാതെ സര്‍പ്രൈസുമായി ബോണി എത്തിയിരുന്നു. അതിന്റെ ആവര്‍ത്തനം ബോണിക്ക് സമ്മാനിച്ചത് ദുരന്തമാണ് എന്ന് മാത്രം.

24ന് രാവിലെ ബോണി ശ്രീദേവിയെ ഫോണില്‍ വിളിച്ചിരുന്നു. പപ്പാ, (ശ്രീദേവി ബോണിയെ വിളിക്കുന്നത് അങ്ങനെയാണ്) ഞാന്‍ നിങ്ങളെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞു. എനിക്കും അങ്ങനെ തന്നെയെന്ന് ഞാന്‍ ശ്രീദേവിയോട് പറഞ്ഞു. വൈകുന്നേരം ദുബായിലെത്തുമെന്ന് മാത്രം പറഞ്ഞില്ല – ബോണി പറയുന്നു. മകള്‍ ഝാന്‍വിക്കും താന്‍ ദുബായിലേയ്ക്ക് പോകണമെന്നാണ് പറയാനുണ്ടായിരുന്നത്. അമ്മയ്ക്ക് ഇത്തരത്തില്‍ ഒറ്റയ്ക്ക് നിന്ന് പരിചയമില്ലെന്നാണ് ഝാന്‍വി പറഞ്ഞത്. പാസ്‌പോര്‍ട്ട് അടക്കമുള്ള പ്രധാന രേഖകളും മറ്റും അമ്മ എവിടെയെങ്കിലും മറന്നുപോകും. ഝാന്‍വി പറഞ്ഞിരുന്നു.

കഴിഞ്ഞ 24 വര്‍ഷത്തിനിടെ യുഎസിലെ ന്യൂജഴ്‌സിയിലേയ്ക്കും കാനഡയിലെ വാന്‍കൂവറിലേയ്ക്കുമുള്ള ഷൂട്ടിംഗ് സംബന്ധമായ രണ്ട് വിദേശ യാത്രകളില്‍ മാത്രമാണ് ബോണി ശ്രീദേവിയ്‌ക്കൊപ്പം നേരത്തെ പോകാതിരുന്നിട്ടുള്ളത്. ഈ രണ്ട് യാത്രകളിലും സുഹൃത്തിന്റെ ഭാര്യയുടെ സഹായം ബോണി ശ്രീദേവിയ്ക്ക് ഉറപ്പ് വരുത്തിയിരുന്നു. എന്നാല്‍ ദുബായില്‍ ഫെബ്രുവരി 22നും 23നും ശ്രീദേവി ഒറ്റയ്ക്കായിരുന്നു. ഒരു വിദേശരാജ്യത്ത്  ഇതാദ്യമായാണ് അവള്‍ ഒറ്റയ്ക്കായത് – ബോണി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍