UPDATES

ജയില്‍ ആക്രമിച്ച് ഖാലിസ്ഥാന്‍ തീവ്രവാദി രക്ഷപ്പെടുന്നത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു

അഴിമുഖം പ്രതിനിധി

പഞ്ചാബില്‍ ജയില്‍ ആക്രമിച്ച് ഖാലിസ്ഥാന്‍ തീവ്രവാദി ഉള്‍പ്പടെ നാലുപേര്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 10 പേരടങ്ങുന്ന സായുധസംഘമാണ് പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച് ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍മിന്ദര്‍ സിങ് മിന്റൂ ഉള്‍പ്പടെയുള്ളവരെ മോചിപ്പിച്ചത്. ഇവര്‍ കാറില്‍ കയറി രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് വന്നിരിക്കുന്നത്. സിഎന്‍എന്‍ ന്യൂസ് എയ്റ്റിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. ഹര്‍മിന്ദര്‍ സിങിനൊപ്പം രക്ഷപ്പെട്ടത് മൂന്ന് ആധോലോക കുറ്റവാളികളാണ്. ഗുര്‍പ്രീത് സിങ്, വിക്കി ഗോന്ദ്ര, നിതിന്‍ ദിയോള്‍, വിക്രംജീത് സിങ് വിക്കി തുടങ്ങിയവരാണ് രക്ഷപ്പെട്ട മറ്റ് കുറ്റവാളികള്‍.പോലീസ് യൂണിഫോമിലെത്തിയ 10 അംഗ സംഘം നിറയൊഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ഇവരെ രക്ഷപ്പെടുത്തിയത്. സായുധ സംഘം പോലീസിന് നേരെ 100 റൗണ്ട് വെടിയുതിര്‍ത്തുകയും ചെയ്തിരുന്നു.

[removed][removed]

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍