UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയില്‍ ബിസിനസുകാരനെയും കുടുംബത്തെയും വെടിവച്ചു കൊന്നു

മോഷണശ്രമത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ യുപിയില്‍ തുടര്‍ക്കഥയാകുന്നു

ഉത്തര്‍പ്രദേശില്‍ ബിസിനസുകാരനെയും കുടുംബത്തെ വിടിനു മുന്നില്‍ വെടിവച്ചു കൊന്നു. സിതപൂര്‍ നഗരത്തിലായിരുന്നു സംഭവം. 60 കാരനായ സുനില്‍ ജൈസ്വാളും മകന്‍ റിതികും(25) തങ്ങളുടെ വ്യാപാരസ്ഥാപനം പൂട്ടി ബൈക്കില്‍ രാത്രി ഒമ്പതരയോടെ വീട്ടിലെത്തിയ സമയത്താണ് അജ്ഞാതരായ രണ്ടുപേര്‍ ഇരുവര്‍ക്കുമെതിരെ നിറയൊഴിച്ചത്. വെടിശബ്ദം കേട്ട് പുറത്തുവന്ന സുനിലിന്റെ ഭാര്യയ്ക്കുനേരെയും അക്രമികള്‍ വെടിയുതിര്‍ത്തു. ഇവരുടെ അയല്‍വാസിയായ ഒരാള്‍ ഈ സമയം പുറത്തേക്കുവന്നപ്പോള്‍ ഇയാള്‍ക്കുനേരെയും വെടിവച്ചെങ്കിലും കൊണ്ടില്ല. പിന്നീട് ഈ അയല്‍വാസിയാണ് പൊലീസിനെ വിളിച്ച് വിവരമറിയിച്ചത്. പൊലീസ് എത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപെട്ടിരുന്നു. മോഷണശ്രമമായിരുന്നു അക്രമികളുടെ ഉദ്ദേശമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ലകനൗവില്‍ നിന്നും 90 കിലോമീറ്റര്‍ ദൂരെയുള്ള സിതപൂരില്‍ രണ്ടുദിവസം മുമ്പും ഒരു വ്യാപാരിയ്‌ക്കെതിരെ മോഷണം ശ്രമം ഉണ്ടായിരുന്നു. ഒരാഴ്ചമുമ്പ് ഒരു യുവ ബിസിനസുകാരന്‍ അലഹബാദില്‍ റോഡില്‍വച്ച് വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. ജേവാറില്‍ ആശുപത്രിയിലേക്കു പോവുകയായിരുന്നു ഒരു കുടുംബത്തെ ആക്രമിച്ച് ഒരു പുരുഷനെ വെടിവച്ചു കൊല്ലുകയും നാലു സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയുമായ സംഭവവും കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍