UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെന്നൈയില്‍ കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം തമിഴ് നടിയുടേത്

അഴിമുഖം പ്രതിനിധി

ഒരുമാസം മുന്‍പ് ചെന്നൈ രാമപുരത്തിലെ അഴുക്കുചാലില്‍ കണ്ടെത്തിയ തലയില്ലാത്ത ശവശരീരംതമിഴ് അഭിനേത്രി ശശിരേഖയുടേത് എന്ന് പോലീസ് കണ്ടെത്തി. സിനിമ മേഖലയില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന ഭര്‍ത്താവ് രമേഷും കാമുകി ലൗക്യ കാശീവും ചേര്‍ന്നാണ് ഇവരെ കൊലപ്പെടുത്തിയത് എന്ന് പോലീസ് പറഞ്ഞു. ‘നാളൈ മുതല്‍ കുടിക്കമാട്ടേന്‍’ എന്ന ചിത്രത്തിലെ അഭിനേത്രിയാണ് ശശിരേഖ. രമേഷിന് ലൗക്യയുമായി രഹസ്യ ബന്ധമുണ്ടായത് മനസിലാക്കിയ ശശിരേഖ ഇരുവര്‍ക്കുമെതിരെ പരാതിപ്പെട്ടതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.

ജനുവരി 4ന് ശശിരേഖയെ കൊലപ്പെടുത്തിയ ശേഷം തലയറുത്ത് കനാലിലെറിയുകയും ശരീരം രണ്ട് കിലോമീറ്റര്‍ അകലെ ഉപേക്ഷിക്കുകയും ചെയ്തു. ശശിരേഖയുടെ രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്നാണ് പോലിസ് അന്വേഷണം ആരംഭിച്ചത്. വീട്ടില്‍ നിന്നും ലൗക്യയെ പിടികൂടുകയും അതുവഴി ഒളിവിലായിരുന്ന രമേഷിനെ കണ്ടെത്തുകയായിരുന്നുവെന്നും പോലിസ് അറിയിച്ചു. ജനുവരി 5നാണ് അഴുക്കുചാലില്‍ നിന്നും ഇവരുടെ ശരീരം ലഭിച്ചത്. അവിടെനിന്നും പന്ത്രണ്ട് കിലോമീറ്റര്‍ മാറി കോലപ്പാക്കത്തുള്ള കനാലില്‍ നിന്നുമാണ് ശശിരേഖയുടെ തല കഴിഞ്ഞയാഴ്ച കണ്ടെത്തുകയും ചെയ്തു. വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമായ ശശിരേഖ കഴിഞ്ഞ ആഗസ്തിലാണ് സിനിമയിലേക്ക് അഭിനേതാക്കളെ എത്തിച്ചു കൊടുക്കുന്ന ഏജന്റായ രമേഷിനെ വിവാഹം കഴിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍