UPDATES

വിദേശം

എല്ലാവരെയും ഉല്‍ക്കൊള്ളണം; പക്ഷേ, സ്വവര്‍ഗ വിവാഹത്തിന് പോപ്പിന്റെ അനുമതിയില്ല എല്ലാവരെയും ഉല്‍ക്കൊള്ളണം; പക്ഷേ, സ്വവര്‍ഗ വിവാഹത്തിന് പോപ്പിന്റെ അനുമതിയില്ല എല്ലാവരെയും ഉല്‍ക്കൊള്ളണം; പക്ഷേ, സ്വവര്‍ഗ വിവാഹത്തിന് പോപ്പിന്റെ അനുമതിയില്ല

അഴിമുഖം പ്രതിനിധി

ആധുനിക യാഥാര്‍ത്ഥ്യങ്ങള്‍ സഭ കൂടുതല്‍ മനസ്സിലാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള സഭയുടെ പുതിയ മാര്‍ഗരേഖയിലാണ് ഈ നിര്‍ദ്ദേശമുള്ളത്.

രണ്ട് സിനഡുകളിലായി കുടുംബ സംബന്ധമായ വിഷയങ്ങളെക്കുറിച്ച് നടത്തിയ ചര്‍ച്ചയുടെ ക്രോഡീകരണമാണ് ഇന്ന് മാര്‍പ്പാപ്പ പുറത്തിക്കിയ രേഖ. കുടുംബത്തിലെ സ്‌നേഹത്തെക്കുറിച്ച് എന്ന് പേരിട്ടിരിക്കുന്ന രേഖ കത്തോലിക്ക പ്രമാണങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല.

എന്നാല്‍ ഓരോ രാജ്യത്തേയും സംസ്‌കാരത്തിന് ചേരും വിധം കത്തോലിക്ക പ്രമാണത്തെ വ്യാഖ്യാനിക്കാന്‍ ബിഷപ്പുമാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട് പുതിയ രേഖ.

മുറിവേറ്റ കുടുംബങ്ങളുടെ മേല്‍ വിചാരണയ്ക്കുപകരം അനുതാപത്തോടെ, ശ്രദ്ധാപൂര്‍വമായ വകതിരിവ് ഉപയോഗിക്കണമെന്ന് പോപ്പ് പുരോഹിതരെ ആഹ്വാനം ചെയ്യുന്നു.

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പങ്കാളിയുടെ ആവശ്യങ്ങളേക്കാള്‍ വ്യക്തിപരമായ തൃപ്തിക്ക് വിലനല്‍കുന്ന പലരേയും അവനവനെ കുറിച്ചു മാത്രമുള്ള വികാരങ്ങളാണ് നയിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിക്കുന്നു.

ലൈംഗിക വിദ്യാഭ്യാസത്തിന് അനുമതി നല്‍കുന്ന അദ്ദേഹം സ്‌നേഹത്തെ കുറിച്ചുള്ള പഠനത്തിന്റെ ചട്ടക്കൂട്ടിലാകണം ആ വിദ്യാഭ്യാസം എന്ന് നിര്‍ദ്ദേശിക്കുന്നു.

വിവാഹമോചിതരെ അവഗണിക്കുന്നു എന്ന തോന്നല്‍ ഉളവാകുന്ന തരത്തില്‍ സംഭാഷണമോ പെരുമാറ്റമോ ഉണ്ടാകാന്‍ പാടില്ലെന്നും അവരെ സാമൂഹികജീവിതം നയിക്കുന്നതിന് പ്രോത്സാഹിപ്പിക്കണമെന്നും രേഖയില്‍ പറയുന്നു. വിശ്വാസം ക്ഷയിക്കുന്നതിന്റെയോ വിവാഹ മോചനത്തിനുള്ള അനുമതി പത്രമായോ വിവാഹമോചിതര്‍ക്ക് ക്രിസ്ത്യന്‍ സമൂഹം നല്‍കുന്ന സംരക്ഷണയെ കാണരുതെന്നും അദ്ദേഹം രേഖയില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

കത്തോലിക്കക്കാരായ സ്വവര്‍ഗാനുരാഗികളെ അനുകൂലിക്കുന്നുണ്ടെങ്കിലും ലെസ്ബിയന്‍, ഗേ, എല്‍ജിബിടി വിഷയങ്ങളില്‍ സഭയുടെ നിലപാടില്‍ അദ്ദേഹം മാറ്റം വരുത്തിയിട്ടില്ല. ഗേ വിഷയത്തില്‍ സഭയുടെ നിലപാടില്‍ കാതലായ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നത്.

അഴിമുഖം പ്രതിനിധി

ആധുനിക യാഥാര്‍ത്ഥ്യങ്ങള്‍ സഭ കൂടുതല്‍ മനസ്സിലാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള സഭയുടെ പുതിയ മാര്‍ഗരേഖയിലാണ് ഈ നിര്‍ദ്ദേശമുള്ളത്.

രണ്ട് സിനഡുകളിലായി കുടുംബ സംബന്ധമായ വിഷയങ്ങളെക്കുറിച്ച് നടത്തിയ ചര്‍ച്ചയുടെ ക്രോഡീകരണമാണ് ഇന്ന് മാര്‍പ്പാപ്പ പുറത്തിക്കിയ രേഖ. കുടുംബത്തിലെ സ്‌നേഹത്തെക്കുറിച്ച് എന്ന് പേരിട്ടിരിക്കുന്ന രേഖ കത്തോലിക്ക പ്രമാണങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല.

എന്നാല്‍ ഓരോ രാജ്യത്തേയും സംസ്‌കാരത്തിന് ചേരും വിധം കത്തോലിക്ക പ്രമാണത്തെ വ്യാഖ്യാനിക്കാന്‍ ബിഷപ്പുമാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട് പുതിയ രേഖ.

മുറിവേറ്റ കുടുംബങ്ങളുടെ മേല്‍ വിചാരണയ്ക്കുപകരം അനുതാപത്തോടെ, ശ്രദ്ധാപൂര്‍വമായ വകതിരിവ് ഉപയോഗിക്കണമെന്ന് പോപ്പ് പുരോഹിതരെ ആഹ്വാനം ചെയ്യുന്നു.

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പങ്കാളിയുടെ ആവശ്യങ്ങളേക്കാള്‍ വ്യക്തിപരമായ തൃപ്തിക്ക് വിലനല്‍കുന്ന പലരേയും അവനവനെ കുറിച്ചു മാത്രമുള്ള വികാരങ്ങളാണ് നയിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിക്കുന്നു.

ലൈംഗിക വിദ്യാഭ്യാസത്തിന് അനുമതി നല്‍കുന്ന അദ്ദേഹം സ്‌നേഹത്തെ കുറിച്ചുള്ള പഠനത്തിന്റെ ചട്ടക്കൂട്ടിലാകണം ആ വിദ്യാഭ്യാസം എന്ന് നിര്‍ദ്ദേശിക്കുന്നു.

വിവാഹമോചിതരെ അവഗണിക്കുന്നു എന്ന തോന്നല്‍ ഉളവാകുന്ന തരത്തില്‍ സംഭാഷണമോ പെരുമാറ്റമോ ഉണ്ടാകാന്‍ പാടില്ലെന്നും അവരെ സാമൂഹികജീവിതം നയിക്കുന്നതിന് പ്രോത്സാഹിപ്പിക്കണമെന്നും രേഖയില്‍ പറയുന്നു. വിശ്വാസം ക്ഷയിക്കുന്നതിന്റെയോ വിവാഹ മോചനത്തിനുള്ള അനുമതി പത്രമായോ വിവാഹമോചിതര്‍ക്ക് ക്രിസ്ത്യന്‍ സമൂഹം നല്‍കുന്ന സംരക്ഷണയെ കാണരുതെന്നും അദ്ദേഹം രേഖയില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

കത്തോലിക്കക്കാരായ സ്വവര്‍ഗാനുരാഗികളെ അനുകൂലിക്കുന്നുണ്ടെങ്കിലും ലെസ്ബിയന്‍, ഗേ, എല്‍ജിബിടി വിഷയങ്ങളില്‍ സഭയുടെ നിലപാടില്‍ അദ്ദേഹം മാറ്റം വരുത്തിയിട്ടില്ല. ഗേ വിഷയത്തില്‍ സഭയുടെ നിലപാടില്‍ കാതലായ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നത്.

അഴിമുഖം പ്രതിനിധി

ആധുനിക യാഥാര്‍ത്ഥ്യങ്ങള്‍ സഭ കൂടുതല്‍ മനസ്സിലാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള സഭയുടെ പുതിയ മാര്‍ഗരേഖയിലാണ് ഈ നിര്‍ദ്ദേശമുള്ളത്.

രണ്ട് സിനഡുകളിലായി കുടുംബ സംബന്ധമായ വിഷയങ്ങളെക്കുറിച്ച് നടത്തിയ ചര്‍ച്ചയുടെ ക്രോഡീകരണമാണ് ഇന്ന് മാര്‍പ്പാപ്പ പുറത്തിക്കിയ രേഖ. കുടുംബത്തിലെ സ്‌നേഹത്തെക്കുറിച്ച് എന്ന് പേരിട്ടിരിക്കുന്ന രേഖ കത്തോലിക്ക പ്രമാണങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല.

എന്നാല്‍ ഓരോ രാജ്യത്തേയും സംസ്‌കാരത്തിന് ചേരും വിധം കത്തോലിക്ക പ്രമാണത്തെ വ്യാഖ്യാനിക്കാന്‍ ബിഷപ്പുമാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട് പുതിയ രേഖ.

മുറിവേറ്റ കുടുംബങ്ങളുടെ മേല്‍ വിചാരണയ്ക്കുപകരം അനുതാപത്തോടെ, ശ്രദ്ധാപൂര്‍വമായ വകതിരിവ് ഉപയോഗിക്കണമെന്ന് പോപ്പ് പുരോഹിതരെ ആഹ്വാനം ചെയ്യുന്നു.

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പങ്കാളിയുടെ ആവശ്യങ്ങളേക്കാള്‍ വ്യക്തിപരമായ തൃപ്തിക്ക് വിലനല്‍കുന്ന പലരേയും അവനവനെ കുറിച്ചു മാത്രമുള്ള വികാരങ്ങളാണ് നയിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിക്കുന്നു.

ലൈംഗിക വിദ്യാഭ്യാസത്തിന് അനുമതി നല്‍കുന്ന അദ്ദേഹം സ്‌നേഹത്തെ കുറിച്ചുള്ള പഠനത്തിന്റെ ചട്ടക്കൂട്ടിലാകണം ആ വിദ്യാഭ്യാസം എന്ന് നിര്‍ദ്ദേശിക്കുന്നു.

വിവാഹമോചിതരെ അവഗണിക്കുന്നു എന്ന തോന്നല്‍ ഉളവാകുന്ന തരത്തില്‍ സംഭാഷണമോ പെരുമാറ്റമോ ഉണ്ടാകാന്‍ പാടില്ലെന്നും അവരെ സാമൂഹികജീവിതം നയിക്കുന്നതിന് പ്രോത്സാഹിപ്പിക്കണമെന്നും രേഖയില്‍ പറയുന്നു. വിശ്വാസം ക്ഷയിക്കുന്നതിന്റെയോ വിവാഹ മോചനത്തിനുള്ള അനുമതി പത്രമായോ വിവാഹമോചിതര്‍ക്ക് ക്രിസ്ത്യന്‍ സമൂഹം നല്‍കുന്ന സംരക്ഷണയെ കാണരുതെന്നും അദ്ദേഹം രേഖയില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

കത്തോലിക്കക്കാരായ സ്വവര്‍ഗാനുരാഗികളെ അനുകൂലിക്കുന്നുണ്ടെങ്കിലും ലെസ്ബിയന്‍, ഗേ, എല്‍ജിബിടി വിഷയങ്ങളില്‍ സഭയുടെ നിലപാടില്‍ അദ്ദേഹം മാറ്റം വരുത്തിയിട്ടില്ല. ഗേ വിഷയത്തില്‍ സഭയുടെ നിലപാടില്‍ കാതലായ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍