UPDATES

ചന്ദ്രബോസ് കേസ് അട്ടിമറി തുടങ്ങി, ഒന്നാം സാക്ഷി കൂറു മാറി

അഴിമുഖം പ്രതിനിധി

തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വ്യവസായിയായ നിഷാം കൊലപ്പെടുത്തിയെന്ന കേസില്‍ ഒന്നാം സാക്ഷിയായ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ അനൂപ് മൊഴി മാറ്റി. പൊലീസ് ബലം പ്രയോഗിച്ച് പറയിപ്പിച്ച മൊഴിയാണിതെന്നും ചന്ദ്രബോസിനെ നിഷാം ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നും ആണ് ഇന്ന് കേസില്‍ വാദം തുടങ്ങിയപ്പോള്‍ കോടതിയില്‍ അനൂപ് പറഞ്ഞത്. കാര്‍ അമിത വേഗതയിലെത്തി ഇടിക്കുന്നത് കണ്ടുവെന്നാണ് അനൂപ് ആദ്യം നല്‍കിയ മൊഴി. 111 പേരാണ് സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിക്കുന്നത്. ജനുവരി 29-ന് പുലര്‍ച്ചെയാണ് ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിഷാം ആക്രമിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസ് ചികിത്സയിലിരിക്കേ ഫെബ്രുവരി 16-നാണ് മരിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍