UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തലകുനിച്ച് മെസ്സി; കിരീടം ചൂടി ചിലി

അഴിമുഖം പ്രതിനിധി

കോപ്പ അമേരിക്ക ശതാബാദി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ചിലിക്ക്. തുടര്‍ച്ചയായ രണ്ടാംതവണയും അര്‍ജന്റീനിയുടെ കണ്ണീര്‍ കളത്തില്‍ വീഴ്ത്തിയാണ് ചില കിരീടം നേടിയത്. പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവിലായിരുന്നു അര്‍ജന്റീനയുടെ പരാജയം. തുടര്‍ച്ചയായി മൂന്നാതവണയാണ് നീലപ്പട ഫൈനലില്‍ തോറ്റ് കോപ്പയില്‍ നിന്നും കിരീടമില്ലാതെ മടങ്ങുന്നത്. അതേസമയം ബ്രസീലിനു ശേഷം കോപ്പ കിരീടം നിലനിര്‍ത്തുന്ന രാജ്യമായി ചില മാറി.

ഫുട്‌ബോളിന്റെയും അര്‍ജന്റീനയുടെയും മിശിഹയായ മെസ്സി തന്നെയാണ് കോപ്പയില്‍ അര്‍ജന്റീനയുടെ ദുരന്തനായകനായതെന്നതും മറ്റൊരു നിര്‍ഭാഗ്യമായി. അര്ജന്റീനയ്ക്കു വേണ്ടി ആദ്യ പെനാല്‍റ്റി കിക്കെടുത്ത മെസ്സിക്ക് പിഴച്ചു. ആ പിഴവ് ബിഗ്ലി കൂടി ആവര്‍ത്തിച്ചതോടെ 4-2 എന്ന സ്‌കോറില്‍ അര്‍ജന്റീനയുടെ പരാജയം കുറിക്കപ്പെട്ടു. ലോകത്തിലെ മികച്ച കളിക്കാരന്‍ ആയിട്ടും സ്വന്തമായി ഒറു മേജര്‍ കിരീടം രാജ്യത്തിനുവേണ്ടി നേടിക്കൊടുക്കാന്‍ കഴിയാത്തതിന്റെ നാണക്കേട് മെസ്സി ഇനിയും ചുമക്കേണ്ടതുണ്ട്.

ഇരു ടീമുകളിലേയും ഓരോ കളിക്കാര്‍ വീതം ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയ മത്സരമായിരുന്നു ഇന്നു നടന്നത്. കളിയില്‍ മുന്നേറ്റം നടത്തിയത് കൂടുതലും ചില ആയിരുന്നെങ്കിലും ഗോളടിക്കാനുള്ള അവസരം വീണു കിട്ടിയിരുന്നത് അര്‍ജന്റീനയ്ക്കായിരുന്നു. ചിലിയന്‍ ഗോളി ബ്രാവോയുടെ തകര്‍പ്പന്‍ സേവുകളാണ് ചിലിയെ രക്ഷപെടുത്തിയത്. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലും ബ്രാവോ രക്ഷകനായപ്പോള്‍ അര്‍ജന്റീനയുടെ വിധി വീണ്ടും കണ്ണുനീര്‍ കുടിക്കാനായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍